നിധീഷിന് അഞ്ച് വിക്കറ്റ് നേട്ടം; മഹാരാഷ്ട്രയുടെ ചെറുത്തുനില്പ് അവസാനിപ്പിച്ച് കേരളം | Ranji Trophy 2025 MD Nidheesh Claims 5 Wicket Haul Maharashtra All Out For 239 Runs Against Kerala Malayalam news - Malayalam Tv9

Ranji Trophy 2025: നിധീഷിന് അഞ്ച് വിക്കറ്റ് നേട്ടം; മഹാരാഷ്ട്രയുടെ ചെറുത്തുനില്പ് അവസാനിപ്പിച്ച് കേരളം

Published: 

16 Oct 2025 | 02:57 PM

Kerala Maharashtra Ranji Trophy: കേരളത്തിനെതിരെ മഹാരാഷ്ട്ര 239 റൺസിന് ഓൾഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷാണ് മഹാരാഷ്ട്രയെ തകർത്തത്.

1 / 5
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര 239 റൺസിന് പുറത്ത്. കേരളത്തിനായി എംഡി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ടോപ്പ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിരയുടെയും വാലറ്റത്തിൻ്റെയും പ്രകടനങ്ങളാണ് മഹാരാഷ്ട്രയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. (Image Courtesy- Social Media)

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര 239 റൺസിന് പുറത്ത്. കേരളത്തിനായി എംഡി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ടോപ്പ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിരയുടെയും വാലറ്റത്തിൻ്റെയും പ്രകടനങ്ങളാണ് മഹാരാഷ്ട്രയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. (Image Courtesy- Social Media)

2 / 5
ആദ്യ നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായ മഹാരാഷ്ട്ര അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. 18 റൺസ് ആയപ്പോൾ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു. പിന്നീട് 91 റൺസ് നേടി ടോപ്പ് സ്കോററായ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മധ്യനിരയും വാലറ്റവും ചേർന്ന് പൊരുതുകയായിരുന്നു.

ആദ്യ നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായ മഹാരാഷ്ട്ര അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. 18 റൺസ് ആയപ്പോൾ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു. പിന്നീട് 91 റൺസ് നേടി ടോപ്പ് സ്കോററായ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മധ്യനിരയും വാലറ്റവും ചേർന്ന് പൊരുതുകയായിരുന്നു.

3 / 5
8 വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മഹാരാഷ്ട്രയെ വേഗം തന്നെ കേരള ബൗളർമാർ മടക്കി അയച്ചു. രജനീഷ് ഗുർബാനിയെ മടക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ വിക്കി ഓസ്‌വാളിൻ്റെ (38) വിക്കറ്റ് വീഴ്ത്തി ബേസിൽ എൻപി ഇന്നിങ്സ് അവസാനിപ്പിച്ചു.

8 വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മഹാരാഷ്ട്രയെ വേഗം തന്നെ കേരള ബൗളർമാർ മടക്കി അയച്ചു. രജനീഷ് ഗുർബാനിയെ മടക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ വിക്കി ഓസ്‌വാളിൻ്റെ (38) വിക്കറ്റ് വീഴ്ത്തി ബേസിൽ എൻപി ഇന്നിങ്സ് അവസാനിപ്പിച്ചു.

4 / 5
ഋതുരാജ് ഗെയ്ക്വാദിനൊപ്പം 49 റൺസ് നേടിയ ജലജ് സക്സേനയുടെ പ്രകടനവും മഹാരാഷ്ട്ര സ്കോറിൽ നിർണായകമായി. 122 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓസ്‌വാളിനൊപ്പം രാമകൃഷ്ണ ഘോഷും (31) മഹാരാഷ്ട്രയ്ക്കായി നിർണായക സംഭാവന നൽകി.

ഋതുരാജ് ഗെയ്ക്വാദിനൊപ്പം 49 റൺസ് നേടിയ ജലജ് സക്സേനയുടെ പ്രകടനവും മഹാരാഷ്ട്ര സ്കോറിൽ നിർണായകമായി. 122 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓസ്‌വാളിനൊപ്പം രാമകൃഷ്ണ ഘോഷും (31) മഹാരാഷ്ട്രയ്ക്കായി നിർണായക സംഭാവന നൽകി.

5 / 5
കേരളത്തിനായി നിധീഷ് എംഡി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ ബേസിൽ എൻപി മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ്മയ്ക്കും ഈദൻ ആപ്പിൾ ടോമിനും ഓരോ വിക്കറ്റ് വീതമുണ്ട്. മഴ കാരണം വൈകി കളി ആരംഭിച്ചതിനാൽ വൈകിയാവും ഇന്ന് കളി അവസാനിക്കുക.

കേരളത്തിനായി നിധീഷ് എംഡി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ ബേസിൽ എൻപി മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ്മയ്ക്കും ഈദൻ ആപ്പിൾ ടോമിനും ഓരോ വിക്കറ്റ് വീതമുണ്ട്. മഴ കാരണം വൈകി കളി ആരംഭിച്ചതിനാൽ വൈകിയാവും ഇന്ന് കളി അവസാനിക്കുക.

Follow Us
Related Photo Gallery
Gut Health: ഗ്യാസും ദഹനക്കേടും അകറ്റി കുടലിനെ ആരോ​ഗ്യമാക്കാം; ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
Shani Vakri Dhaiya Effect 2026:ഈ 2 രാശികൾ ജാ​ഗ്രത പാലിക്കുക!ഇന്ന് മുതൽ ശനി വിപരീത ദിശയിലേക്ക് നീങ്ങും!
Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
കിടപ്പുമുറിയില്‍ ബുദ്ധ പ്രതിമ വെക്കാമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി