Rima Kallingal: എൻ്റെ കടമയാണ് ഓർമിപ്പിക്കേണ്ടത്! അക്കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ട്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ
Rima Kallingal about worst experience from media: ആരേയും കുറ്റപ്പെടുത്തുകയല്ലെന്നും പക്ഷെ ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടലും വിശമവും തോന്നിയെന്നും താരം പറഞ്ഞു. അതേസമയം ലോക സിനിമയെക്കുറിച്ചുള്ള തൻ്റെ പ്രസ്താവനകൾക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകി റിമ കല്ലിങ്കൽ

അഭിനയ മികവിനാലും സമൂഹത്തിലെ വിഷയങ്ങളിലുള്ള തന്റെ ഉറച്ച നിലപാടിനാലും എന്നും സോഷ്യൽമീഡിയയിൽ ചർച്ചാകേന്ദ്രമാണ് നടി റിമാ കല്ലിങ്കൽ. അടുത്തിടെ ക്രിട്ടിക്സ് അവാർഡ് വേദിയിൽ വെച്ച് മാധ്യമങ്ങളിൽ നിന്നും താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. (Image credit: Social media)

ക്രിട്ടിക്സ് അവാർഡ് ലഭിച്ചു പുറത്തു വന്ന തന്നോട് ആ കാര്യത്തെക്കുറിച്ച് ആരും ചോദിച്ചില്ലെന്നാണ് റിമ പറയുന്നത്. എല്ലാവരും എന്റെ അവാർഡിനെക്കുറിച്ച് ചോദിക്കും എന്നു കരുതി. പക്ഷേ ആരും അത് ചോദിച്ചില്ല. പകരം അന്ന് അമ്മ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യം ആദ്യം തന്നെ ചോദിച്ചു. തീയേറ്റർ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു റിമ കല്ലിങ്കലിന് ഈ വർഷം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. അവാർഡുമായി വളരെ സന്തോഷത്തോടെ പുറത്തേക്കു വരുമ്പോഴാണ് മാധ്യമപ്രവർത്തകർ അടുത്തേക്ക് എത്തിയത്. (Image credit: Social media)

എന്നാൽ അവർ അതൊന്നും ശ്രദ്ധിക്കാത ആദ്യം ചോദിച്ചത് അമ്മയിലെ ഇലക്ഷനെ കുറിച്ചാണ് സംസാരിച്ചത്. താൻ അതിനു നൽകി കാരണം അവർ അവരുടെ ജോലിയാണല്ലോ ചെയ്യുന്നത്.എന്നാൽ വീണ്ടും മറ്റെന്തോ ചോദ്യങ്ങളാണ്, അല്ലാതെ തന്നെക്കുറിച്ചോ അവാർഡിനെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. (Image credit: Social media)

താൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് മറന്നു പോയവരെ അത് ഓർമ്മിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് തനിക്ക് തോന്നിയെന്നും റിമ കല്ലിങ്കൽ. ആരേയും കുറ്റപ്പെടുത്തുകയല്ലെന്നും പക്ഷെ ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടലും വിശമവും തോന്നിയെന്നും താരം പറഞ്ഞു. അതേസമയം ലോക സിനിമയെക്കുറിച്ചുള്ള തൻ്റെ പ്രസ്താവനകൾക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകി റിമ കല്ലിങ്കൽ.(Image credit: Social media)

പക്ഷേ തന്നെ മനസ്സിലാക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത് എന്നും അതൊരു ഭാഗ്യമായും അനുഗ്രഹമായും കാണുന്നുവെന്നും റീമ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇതേക്കുറിച്ച് സംസാരിച്ചത്.(Photo credit: Instgarm)

ലോകയുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പോകുന്നത് സിനിമ നിർമ്മിച്ച ദുൽഖർ ദുൽഖർ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കാണ്. എന്നാൽ പ്രേക്ഷകർ ലിംഗവ്യത്യാസമില്ലാതെ എപ്പോഴും നല്ല സിനിമകളെ സ്വീകരിക്കുമെന്നുമായിരുന്നു നടിയുടെ പരാമർശം. (Image credit: Social media)