Vaibhav Sooryavanshi: അവന്‍ ബെഞ്ചിലിരുന്ന് പഠിക്കട്ടെ! വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയത് നല്ല തീരുമാനമെന്ന് റായിഡു
Ambati Rayudu Backs decision to bench Vaibhav Sooryavanshi: അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിനുള്ള അവസരം ടീം മാനേജ്‌മെന്റ് നല്‍കിയില്ല. അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമായിരുന്നു രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാര്‍. സഞ്ജു രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി.

തിലക് വർമ്മയിൽ നിന്ന് വൈഭവ് സൂര്യവംശിക്ക് ടീം അംഗങ്ങൾക്കിടയിൽ തന്റെ ആദ്യ ഇന്ത്യൻ ക്യാപ്പ് ലഭിച്ചു.

അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാത്തതും ആരാധകരെ ചൊടിപ്പിച്ചു. സഞ്ജുവിന് പകരം വൈഭവിന് അവസരം നല്‍കാമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ രണ്ട് മത്സരങ്ങളിലും വൈഭവിന് അവസരം നല്‍കാത്തത് ഉചിതമായ തീരുമാനമായിരുന്നുവെന്ന് മുന്‍ താരം അമ്പാട്ടി റായിഡു പറഞ്ഞു.

സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തുന്നത് അനീതിയാകുമായിരുന്നു എന്നാണ് റായുഡുവിന്റെ അഭിപ്രായം. മാനേജ്മെന്റ് എടുത്തത് ശരിയായ തീരുമാനമാണെന്നാണ് കരുതുന്നത്. സൂര്യവംശിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ലൊരു പഠനകാലയളവാണ്. ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിന്റെ ഭാഗമാകാനും അവിടെ എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമായി വരുന്നത് എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ കാര്യങ്ങൾ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്ന് റായിഡു പറഞ്ഞു.

മത്സരം അല്‍പസമയത്തിനുള്ളില്‍.

15 വർഷവും 99 ദിവസവും പ്രായമുള്ള വൈഭവ്, 1989 നവംബർ 15 ന് പാകിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാല റെക്കോർഡ് മറികടന്നു.