Olympics 2024 : വെങ്കലപ്പോരിൽ കാലിടറി ലക്ഷ്യ സെൻ; പാരീസിൽ നിന്ന് തലയുയർത്തി മടക്കം

Olympics 2024 Lakshya Sen : ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ വെങ്കലമെഡൽ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. മലേഷ്യൻ താരത്തിനെതിരെ ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് ലക്ഷ്യ പരാജയപ്പെട്ടത്.

Olympics 2024 : വെങ്കലപ്പോരിൽ കാലിടറി ലക്ഷ്യ സെൻ; പാരീസിൽ നിന്ന് തലയുയർത്തി മടക്കം

Olympics 2024 Lakshya Sen (Image Courtesy - AFP)

Published: 

05 Aug 2024 | 08:24 PM

ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ബാഡ്മിൻ്റണിൻ്റെ വെങ്കലപ്പോരിൽ പരാജയപ്പെട്ട് ലക്ഷ്യ സെൻ (Lakshya Sen). മലേഷ്യയുടെ ലീ സി ജ്യയ്ക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് ലക്ഷ്യ വീണത്. ആദ്യ സെറ്റ് നേടിയിട്ടും മത്സരം വിജയിക്കാൻ താരത്തിന് സാധിച്ചില്ല. സ്കോർ 21-13, 16-21, 11-21. പരാജയപ്പെട്ടെങ്കിലും അവിസ്മരണീയ പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ മടങ്ങുന്നത്.

സെമിഫൈനലിൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ വിക്ടർ അക്സെൽസനെതിരെ പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കലപ്പോരിലെത്തിയത്. ആദ്യ സെറ്റിൽ മികച്ച ആധിപത്യം പുലർത്തിയ ലക്ഷ്യയ്ക്ക് പക്ഷേ, അടുത്ത രണ്ട് സെറ്റുകളിൽ ഈ മികവ് തുടരാനായില്ല. മത്സരത്തിനിടെ പരിക്കേറ്റതും ലക്ഷ്യയ്ക്ക് തിരിച്ചടിയായി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഇന്ത്യൻ താരത്തിനെതിരെ മലേഷ്യൻ താരം രണ്ടാം സെറ്റിൽ തിരിച്ചുവന്നു. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു മലേഷ്യൻ താരത്തിൻ്റെ വിജയം. പരിക്ക് അലട്ടിയ മൂന്നാം സെറ്റിൽ ഇത് മുതലെടുത്ത് മലേഷ്യൻ താരം അനായാസം വിജയം കുറിച്ചു.

Also Read : Olympics 2024 : വെങ്കല മെഡൽ പ്രതീക്ഷയുമായി ലക്ഷ്യ സെൻ ഇന്ന് കളത്തിൽ; എതിരാളി മലേഷ്യൻ താരം

പുരുഷ ബാഡ്മിൻ്റണിൽ ലക്ഷ്യ സെൻ സെമിയിലെത്തിയത് തന്നെ റെക്കോർഡായിരുന്നു. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ലക്ഷ്യ സ്വന്തമാക്കിയത്. പ്രീ ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരവും മലയാളിയുമായ എച്ച് എസ് പ്രണോയിയെ അനായാസം വീഴ്ത്തി അവസാന എട്ടിലെത്തിയ ലക്ഷ്യ ക്വാർട്ടറിൽ ആദ്യ സെറ്റ് നഷ്ടമായിട്ടും തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ചൈനീസ് തായ്പേയുടെ ചൗ ടീൻ – ചെന്നിനെ 19-21, 21-15, 21-12 എന്ന സ്കോറിനാണ് ലക്ഷ്യ കീഴടക്കിയത്.

സെമിയിൽ നിലവിലെ ചാമ്പ്യനെ വിറപ്പിച്ചാണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ സെറ്റിൽ ഏറെ നേരം ലീഡിലുണ്ടായിരുന്ന ലക്ഷ്യയെ അവസാന പോയിൻ്റുകളിൽ തൻ്റെ മത്സരപരിചയം കൊണ്ടാണ് വിക്ടർ കീഴടക്കിയത്. ആദ്യ സെറ്റ് 22-20 എന്ന സ്കോറിന് ഏറെ വിയർത്ത് നേടിയ താരം പക്ഷേ, രണ്ടാം സെറ്റിൽ 21-14 എന്ന സ്കോറിൻ്റെ അനായാസ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം ലക്ഷ്യയെ വിക്ടർ അക്സെൽസൻ വാനോളം പുകഴ്ത്തിയിരുന്നു. കടുത്ത പോരാട്ടമാണ് ലക്ഷ്യ നടത്തിയതെന്നും മത്സരം എളുപ്പമായിരുന്നില്ലെന്നും വിക്ടർ പറഞ്ഞു. അടുത്ത നാല് കൊല്ലത്തിനിടയിൽ ലക്ഷ്യ വളരെ മികച്ച ഒരു താരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us
Related Stories
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ
4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും
‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി