AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: യുഎഇ ജലാശയങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മിസൈല്‍ വര്‍ഷമുണ്ടാകും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

UAE on Alert as Iran Threatens Water Sources With Missile Attacks: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞ തിങ്കളാഴ്ചയോടെ അവസാനിച്ചു. ഇതിന് പിന്നാലെയാണ് യുഎഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൂടുതല്‍ മിസൈല്‍ ആക്രമണം ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം എന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം പറയുന്നത്.

Iran-US Conflict: യുഎഇ ജലാശയങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മിസൈല്‍ വര്‍ഷമുണ്ടാകും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 19 Aug 2026 | 06:42 AM

യുഎഇയില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ഇറാന്റെ ഭാഗത്തുനിന്ന് കൂടുതല്‍ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരണമെന്ന് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയാതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) കണ്ടെത്തിയതായും പ്രസ്താവനയിലുണ്ട്.

കൗണ്ടിയെ ലക്ഷ്യം വെച്ച് ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയതായി യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തി. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരണം. അധികൃതരില്‍ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശം.

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞ തിങ്കളാഴ്ചയോടെ അവസാനിച്ചു. ഇതിന് പിന്നാലെയാണ് യുഎഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൂടുതല്‍ മിസൈല്‍ ആക്രമണം ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം എന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം പറയുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് മിസൈല്‍ ഭീഷണികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പൗരന്മാര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുകയും അല്ലെങ്കില്‍ അവിടെ തന്നെ തുടരുകയും ചെയ്യേണ്ടതാണെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും അത് പിന്‍വലിച്ചു. ഇറാനില്‍ നിന്ന് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം പറയുന്നുണ്ട്. ഒന്ന് രാജ്യത്തിന്റെ സമുദ്രാതിര്‍ക്കുള്ളിലും മറ്റൊന്ന് അതിന് പുറത്തും വീണതായാണ് വിവരം. തങ്ങള്‍ക്ക് നേരെ വരുന്ന ഏതൊരു ആക്രമണത്തെയും ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും യുഎഇ നല്‍കുന്നു.

Also Read: US-Iran Conflict: ഇറാനുമായി ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കൂ; ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്‌

മാസങ്ങള്‍ക്ക് ശേഷമാണ് യുഎഇ രാജ്യത്തെ പൗരന്മാര്‍ക്ക് മിസൈല്‍ ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലും മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് വാസ്തവമല്ലെന്ന് കണ്ടെത്തി. ദേശീയ മുന്നറിയിപ്പ് സംവിധാനത്തില്‍ സംഭവിട്ട സാങ്കേതിക തകരാര്‍ മൂലം പൗരന്മാര്‍ക്ക് തെറ്റായ മിസൈല്‍ സന്ദേശം ലഭിക്കുകയായിരുന്നു.

ഫെബ്രുവരി 28 മുതല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍, ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ്. ഏകദേശം 3,000 മിസൈലുകളും ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ അയച്ചു. എന്നാല്‍ അമേരിക്കയും ഇറാനും തമ്മില്‍ ജൂണ്‍ മാസത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ആക്രമണത്തിന് അറുതിവരികയായിരുന്നു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന അബുദബി നാഷണല്‍ ഓയില്‍ കമ്പനി കപ്പലിലെ ഇറാന്‍ ആക്രമിച്ചതായും യുഎഇ പറയുന്നു. ഇതേതുടര്‍ന്ന് പ്രകോപനമില്ലാതെ ആക്രമണങ്ങള്‍ നടത്തരുതെന്നും ശത്രുത അവസാനിപ്പിച്ച് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കാനും യുഎഇ വിദേശകാര്യ മന്ത്രാലയം ഇറാനോട് ആവശ്യപ്പെട്ടു.

English Summary

Iran has reportedly targeted key water sources and infrastructure in the UAE amid escalating tensions. Authorities have issued safety warnings urging the public to remain alert. The development has raised concerns over the security of essential water supplies and civilian infrastructure.

Follow Us