Trump vs Meloni: ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന ട്രംപിൻ്റെ പരിഹാസം; ‘ഞാനോ ഇറ്റലിയോ യാചിക്കാറില്ലെന്ന്’ തിരിച്ചടിച്ച് ജോർജിയ മെലോനി
Trump vs Meloni: Italy PM Fires Back After US President's Mocking Remarks: ഒരു കാലത്ത് ട്രംപിന് വലിയ പിന്തുണയാണ് ജോർജിയ മെലോനി നൽകിയിരുന്നത്. 2025-ൽ ട്രംപ് അധികാരമേറ്റെടുത്ത ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും മെലോനിയായിരുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുകയായിരുന്നു. അടുത്തിടെ മാർപ്പാപ്പക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളെ മെലോണി വിമർശിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി
ജി-7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി കെഞ്ചിയെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിന് ചുട്ടമറുപടി. താനോ ഇറ്റലിയോ ആരോടും യാചിക്കാറില്ലെന്ന് മെലോനി തിരിച്ചടിച്ചു. ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നും, അവരോട് ദയവ് തോന്നിയതുകൊണ്ട് മാത്രമാണ് ഒരു ചിത്രത്തിനായി നിന്നുകൊടുത്തത് എന്നുമായിരുന്നു ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘ലാ 7’-ന് നൽകിയ അഭിമുഖത്തിൽ ട്രംപിൻ്റെ പരിഹാസം.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മെലോനി പ്രതികരിച്ചത്. ശത്രുക്കളോട് കാണിക്കുന്നതിനേക്കാൾ വലിയ അവഗണനയാണ് അമേരിക്കൻ പ്രസിഡൻ്റ് സ്വന്തം സഖ്യകക്ഷികളോട് കാണിക്കുന്നതെന്ന് മെലോനി കുറ്റപ്പെടുത്തി. “അദ്ദേഹം ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും, ഞാനോ ഇറ്റലിയോ ഒരിക്കലും ആരോടും യാചിക്കാറില്ല,” മെലോണി പറഞ്ഞു.
Io e l’Italia non imploriamo mai. pic.twitter.com/sTpKlqWB67
— Giorgia Meloni (@GiorgiaMeloni) June 19, 2026
Also Read: Iran-US War: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി
അമേരിക്കൻ സന്ദർശനം ഒഴിവാക്കി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി
സംഭവം വിവാദമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളലുണ്ടായി. പ്രധാനമന്ത്രിക്കെതിരായ ട്രംപിൻ്റെ പരാമർശം ഇറ്റലിയെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ താജനി തൻ്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി. ഈ മാസം 21, 22 തീയതികളിലായി നിശ്ചയിച്ചിരുന്ന സന്ദർശനമാണ് റദ്ദാക്കിയത് എന്ന് അൻ്റോണിയോ താജനി എക്സിൽ കുറിച്ചു.
Le gravi e offensive parole del Presidente Trump nei confronti del Presidente del Consiglio Giorgia Meloni offendono tutta l’Italia. Per questo motivo ho deciso di annullare la mia visita negli Stati Uniti prevista per i prossimi 21 e 22 giugno.
— Antonio Tajani (@Antonio_Tajani) June 19, 2026
ഒരു കാലത്ത് ട്രംപിന് വലിയ പിന്തുണയാണ് ജോർജിയ മെലോനി നൽകിയിരുന്നത്. 2025-ൽ ട്രംപ് അധികാരമേറ്റെടുത്ത ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും മെലോനിയായിരുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുകയായിരുന്നു. അടുത്തിടെ മാർപ്പാപ്പക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളെ മെലോണി വിമർശിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. മെലോനി ഭീരുവാണെന്ന് ട്രംപ് അന്ന് വിമർശിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
English Summary
Italian Prime Minister Giorgia Meloni sharply rebuked US President Donald Trump after he claimed she “begged” him for a photograph during the recent G7 summit. Dismissing his comments as “completely fabricated,” Meloni stated, “Neither I nor Italy ever beg,” and criticized his treatment of allies. The diplomatic row prompted Italian Foreign Minister Antonio Tajani to cancel an upcoming trip to the US, condemning Trump’s remarks as “serious and offensive” toward all of Italy.