നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ

Nepal Flood Isha Foundation Update : ഈഷാ ഫൗണ്ടേഷന്റെ കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് പ്രളയം ദുരന്തം വിതച്ചത്.

നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ

Nepal Isha Foundation

Updated On: 

12 Sep 2026 | 08:07 PM

കാഠ്മണ്ഡു / കോയമ്പത്തൂർ : നേപ്പാൾ-ചൈന (തിബറ്റ്) അതിർത്തി പ്രദേശത്തുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും കാണാതായ കൈലാസ മാനസസരോവര തീർത്ഥാടകരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇഷാ ഫൗണ്ടേഷന്റെ (Isha Foundation) കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.

ഇമിഗ്രേഷൻ കേന്ദ്രം പൂർണ്ണമായി ഒലിച്ചുപോയി

കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ടിബറ്റ്-നേപ്പാൾ അതിർത്തിയിലെ ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയം ദുരന്തം വിതച്ചത്. ബോട്ടെ കോശി നദീതടത്തിലുണ്ടായ പ്രളയത്തിൽ ഇമിഗ്രേഷൻ കേന്ദ്ര കെട്ടിടം പൂർണ്ണമായും ഒലിച്ചുപോവുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 19-ലേറെ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് കാണാതായ സംഘത്തിലുള്ളത്. ഇതിൽ 53 പേർ ഇന്ത്യൻ വംശജരാണെന്ന് ഇഷാ ഫൗണ്ടേഷൻ വക്താവ് അറിയിച്ചു.

ALSO READ : Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി

വിവരങ്ങൾ പങ്കുവെച്ച് ഇഷാ ഫൗണ്ടേഷൻ

രക്ഷാപ്രവർത്തനം സങ്കീർണ്ണം

പ്രളയം ബാധിച്ച പ്രദേശത്ത് 45 മുതൽ 50 അടി വരെ ഉയരത്തിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. ചൈനീസ് സുരക്ഷാ സേനയും നേപ്പാൾ ദുരന്തനിവാരണ സേനയും സംയുക്തമായി അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കാഠ്മണ്ഡുവിലെയും ബീജിംഗിലെയും ഇന്ത്യൻ എംബസികൾ എന്നിവ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. കാണാതായവരുടെ അവസാന മൊബൈൽ സിഗ്നലുകളും വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ഇഷാ ഫൗണ്ടേഷൻ കൈമാറിയിട്ടുണ്ട്.

“അതിർത്തി മേഖലയിലുണ്ടായ ഈ ദുരന്തം തീർത്തും ദൗർഭാഗ്യകരമാണ്. ഇമിഗ്രേഷൻ കേന്ദ്രത്തിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാൻ ഇന്ത്യൻ എംബസിയുമായും പ്രാദേശിക ഭരണകൂടവുമായും ചേർന്ന് സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ട്.” ഇഷാ ഫൗണ്ടേഷൻ സ്ഥാപക സദ്ഗുരു പറഞ്ഞു.

മറ്റ് സംഘങ്ങൾ സുരക്ഷിതർ

ഇഷാ ഫൗണ്ടേഷന്റെ കീഴിൽ ഈ വർഷം കൈലാസ യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം തീർത്ഥാടകരും സുരക്ഷിതരായി തിരിച്ചെത്തിയതായി ഫൗണ്ടേഷൻ അറിയിച്ചു. നിലവിൽ റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനാൽ നേപ്പാൾ അതിർത്തി മേഖലയിൽ കൂടുതൽ ആകാശനിരീക്ഷണവും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനവുമാണ് പുരോഗമിക്കുന്നത്. കാണാതായവരുടെ കുടുംബാംഗങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനങ്ങളും തുറന്നിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
UAE Job Seeker Visa: ദുബായിൽ ജോലി അന്വേഷിക്കാൻ ഇനി സ്പോൺസർ വേണ്ട; ജോബ് സീക്കർ വിസയുമായി യു.എ.ഇ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ