Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്

Nigeria Stampede Incident: ശനിയാഴ്ച ഹോളി ട്രിനിറ്റി കാത്തലിക്ക് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷണവും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്തിരുന്നു.

Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്

Nigeria Stampede

Updated On: 

22 Dec 2024 | 06:22 PM

നൈജീരിയ: ക്രിസ്മസ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൈജീരിയയിൽ 32 പേർ മരിച്ചു. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ മൈതാമയിലെ പ്രാദേശിക പള്ളിയിൽ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണവും വസ്ത്രവും വാങ്ങാൻ ആളുകൾ തടിച്ചുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇതിന് പുറമെ മറ്റ് രണ്ടു സ്ഥലങ്ങളിലും സമാനായ തിരക്കുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 35 പേർ മരണപ്പെട്ടിരുന്നു. ഇതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നൈജീരിയയിൽ മരിച്ചവരുടെ എണ്ണം 67 ആയി.

ശനിയാഴ്ച ഹോളി ട്രിനിറ്റി കാത്തലിക്ക് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷണവും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇത് ശേഖരിക്കാനായി ജനക്കൂട്ടം സ്ഥലത്ത് തടിച്ചു കൂടുകയായിരുന്നുവെന്ന് ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി പോലീസ് വക്താവ് ജോസഫിൻ അഡെ പ്രസ്താവനയിലൂടെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും താഴ്ന്ന വരുമാനമുള്ള ആളുകൾ വസിക്കുന്ന പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം മൂവായിത്തിലേറെ ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് പരിപാടി ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും, പുലർച്ചെ നാല് മണി മുതൽ തന്നെ ആളുകൾ എത്തുകയായിരുന്നുവെന്ന് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ചാരിറ്റബിൾ ഓർഗനൈസസഷനുകളുടെ ഭാഗത്ത് നിന്ന് തിരക്കുകൾ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയും അപകടത്തിന് ഭാഗികമായ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നൈജീരിയയിലെ ഇബ്‌ദാനിൽ ബുധനാഴ്ച സമാനായ അപകടം നടന്നിരുന്നു. സൗജന്യ ഭക്ഷണത്തിനായി ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേരാണ് മരിച്ചത്. ഇഫെ ചക്രവർത്തിയുടെ മുൻ ഭാര്യ രാജ്ഞി നവോമി ഒഗുൻവുസി ഒരു ചാരിറ്റബിൾ ഓർഗനൈസേഷന്റെ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ, ആദ്യം എത്തുന്ന 5000 പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും എന്നറിയിച്ചിരുന്നു. പല കുടുംബങ്ങളും ദീർഘ ദൂരം യാത്ര ചെയ്താണ് വിതരണം നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

ഒരു സ്‌കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പടെ നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നവോമി ഒഗുൻവുസിയെയും പോലീസ് അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, തെക്കുകിഴക്കൻ നൈജീരിയയിലെ അനംബ്ര സംസ്ഥാനത്തെ ഒകിജയിലും ക്രിസ്മസ് തിരക്കിൽ പെട്ട് 22 പേർ മരിച്ചു. ക്രിസ്മസ് സമ്മാന വിതരണം പ്രമാണിച്ച് പള്ളിയിൽ ആയിരകണക്കിന് ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അബുജയിലും, ഒകിജയിലും ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണെന്നാണ് ലഭിക്കുന്ന വിവരം.

Follow Us
Related Stories
UAE Price hike: യുദ്ധമാണെങ്കിലും അമിത വില പാടില്ല, നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ, പിഴയിട്ടത് 1,76,000 ദിർഹം
Gulf – Kerala Flight Service: ഗൾഫ് മേഖലയിലെ വ്യോമ ഗതാഗതം ഇനി എന്ന് പഴയപോലാകും? കേരളത്തിൽ നിന്നുള്ള സർവ്വീസുകൾ
Israel-Iran Conflict: യുദ്ധം അവസാനിച്ചുവെന്ന് ട്രംപ്, ഒന്നും തീര്‍ന്നിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍
Iran-Israel Tension: ഇറാനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; മൊജ്തബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍
Eid salary : പ്രവാസികൾക്ക് സന്തോഷ വാർത്ത, സ്വകാര്യ മേഖലയിൽ ശമ്പളം നേരത്തെ നൽകും, കർശന നിർദ്ദേശമെത്തി
Saudi Arabia Deportation: പ്രവാസികൾ ശ്രദ്ധിക്കണം, ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ പിടിയിലായത് പതിനായിരങ്ങൾ
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്