AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Flight Ticket price hike: വിമാനയാത്രാ ചെലവ് ഇനിയും കൂടിയേക്കും, സീറ്റ് തിരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്രനിർദ്ദേശത്തിനെതിരേ കമ്പനികൾ

Airlines Oppose Govt Rule to Keep 60 percent of Seats Free: ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷങ്ങളും വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സമയത്ത് ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും കമ്പനികൾ വാദിക്കുന്നു. നിലവിൽ വെറും 20 ശതമാനം സീറ്റുകൾ മാത്രമാണ് സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവാദമുള്ളത്.

Flight Ticket price hike: വിമാനയാത്രാ ചെലവ് ഇനിയും കൂടിയേക്കും, സീറ്റ് തിരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്രനിർദ്ദേശത്തിനെതിരേ കമ്പനികൾ
FlightImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 22 Mar 2026 | 06:45 AM

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും അധിക നിരക്ക് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ വിമാനക്കമ്പനികൾ രംഗത്ത്. സീറ്റ് സെലക്ഷന് ഫീസ് ഇല്ലാതെ നൽകണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ ഈ നീക്കം വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് കത്തയച്ചു.

സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വിമാനക്കമ്പനികളുടെ ലാഭക്ഷമതയിൽ നിർണ്ണായകമാണ്. പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഈ വരുമാനം തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കൂടാതെ സീറ്റ് സെലക്ഷൻ വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താൻ വിമാനക്കമ്പനികൾ അടിസ്ഥാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരാകും. ഇത് സീറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത സാധാരണ യാത്രക്കാർക്കും അധിക ബാധ്യതയാകും.

Also Read – ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്ത് യുഎസ്; സമാധാനത്തിനായി ഇടപെട്ട് പ്രധാനമന്ത്രി മോദി

ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷങ്ങളും വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സമയത്ത് ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും കമ്പനികൾ വാദിക്കുന്നു. നിലവിൽ വെറും 20 ശതമാനം സീറ്റുകൾ മാത്രമാണ് സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവാദമുള്ളത്. ഇത് 60 ശതമാനമായി ഉയർത്തണമെന്ന ഡി.ജി.സി.എ. നിർദ്ദേശം പിൻവലിക്കണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം.

Follow Us