Pepperoni Beef: അപകടകാരിയായ ബാക്ടീരിയ; യുഎഇയിൽ പെപ്പറോണി ബീഫിന് നിരോധനം

UAE Withdraw Pepperoni Beef: സാഹചര്യം പരിഹരിക്കുന്നതിനായി മന്ത്രാലയം പ്രാദേശിക നിയന്ത്രണ അധികാരികളുമായും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായും ഏകോപിപ്പിച്ച് പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ഗർഭിണികൾ, 65 വയസ്സിന് മുകളിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Pepperoni Beef: അപകടകാരിയായ ബാക്ടീരിയ; യുഎഇയിൽ പെപ്പറോണി ബീഫിന് നിരോധനം

Pepperoni Beef

Published: 

13 Jan 2025 | 10:43 PM

ദുബായ്: അപകടകാരിയായ ബാക്ടീരയയുടെ സാനിധ്യം തിരിച്ചറിഞ്ഞതിനെതുടർന്ന് യുഎഇ വിപണിയിൽ പെപ്പറോണി ബീഫിന്റെ വില്പന നിരോധിച്ചു. ആരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോ സൈറ്റോജീൻ ബാക്ടീരിയയുടെ സാന്നിധ്യം ഇതിൽ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇവ നീക്കം ചെയ്യാനും ഇതിൻ്റെ ഉല്പാദനം നിർത്തലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൈവശമുള്ളവരോട് അവ നശിപ്പിച്ച് കളയാനും മന്ത്രാലയ അധികൃതർ കർശന നിർദേശം നൽകി.

സാഹചര്യം പരിഹരിക്കുന്നതിനായി മന്ത്രാലയം പ്രാദേശിക നിയന്ത്രണ അധികാരികളുമായും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായും ഏകോപിപ്പിച്ച് പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ഗർഭിണികൾ, 65 വയസ്സിന് മുകളിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പെപ്പറോണി ബീഫ് കഴിക്കുന്നവരോട് ജാ​ഗ്രത പാലിക്കണമെന്നും സൗദി അറേബ്യയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലബോറട്ടറി പരിശോധനകൾ പൂർത്തിയാകുന്നതുവരെയും സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതുവരെയുമാണ് യുഎഇ വിപണികളിൽ നിന്ന് ഉല്പന്നം നിരോധിച്ചിരിക്കുന്നത്. 2025 മാർച്ചിൽ കാലാവധി അവസാനിക്കുന്ന 250 ഗ്രാം പാക്കേജ് ഉത്പന്നങ്ങളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ലബോറട്ടറി പരിശോധനയിൽ ഇവ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉത്പന്നം ഉടനടി നശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അതിന്റെ ഉപഭോഗം ഒഴിവാക്കാനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎഇയിൽ ഇത്തരം ബീഫ് ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കെതിരേ നിയന്ത്രണ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അതോറിറ്റി അറിയിച്ചു. സൗദിയിൽ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാൽ 10 വർഷം വരെ തടവോ ഒരു കോടി റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യത്തിന് ഭീഷണിയായ ഭക്ഷ്യ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജിസിസി രാജ്യങ്ങൾക്കിടയിൽ ഉടനടി കൈമാറാൻ ഗൾഫ് റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് സൗകര്യമൊരുക്കുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ