Medical seat: അടുത്ത ലക്ഷ്യം പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ – അമിത് ഷാ

Medical seats will allocated within ten years: സീറ്റ് വർധനയ്ക്ക് പുറമേ ഓരോ മെഡിക്കൽ കോളേജുകളിലും 14 വകുപ്പുകൾ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Medical seat: അടുത്ത ലക്ഷ്യം പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ - അമിത് ഷാ

Amit Shah (Image Credits PTI)

Published: 

05 Oct 2024 10:08 AM

ന്യൂഡൽഹി: മെഡിക്കൽ സീറ്റ് വിഷയത്തിൽ പുതിയ പ്രഖ്യാപനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രം​ഗത്ത്. അടുത്ത പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ രാജ്യത്ത് അനുവദിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അഡാലജിൽ ട്രസ്റ്റ് നിയന്ത്രണത്തിലുള്ള ഹിരാമണി ആരോഗ്യ ധാം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

സീറ്റ് വർധനയ്ക്ക് പുറമേ ഓരോ മെഡിക്കൽ കോളേജുകളിലും 14 വകുപ്പുകൾ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ സർക്കാരിന്റേത് സമഗ്രമായ സമീപനമാണെന്നും ആദ്യം നടപ്പാക്കിയ സ്വച്ഛതാ അഭിയാൻ രോഗ പ്രതിരോധംകൂടി ലക്ഷ്യമിട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ – കാത്തിരിപ്പിനൊടുവിൽ അറിയിപ്പെത്തി; നെറ്റ് ഫലം അടുത്ത ആഴ്ചത്തേക്ക്

ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതികളും ശൗചാലയങ്ങളും ഇതിന്റെ തുടർച്ചയാണ് എന്നും യോഗയും അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയും പിന്നാലെ വന്നു എന്നും കൂട്ടിച്ചേർത്തു.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സി.എച്ച്.സി.കളും മെച്ചപ്പെടുത്താനും സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞതിനു പിന്നാലെയാണ് അടുത്ത ലക്ഷ്യമാണ് പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ എന്ന് അമിത് ഷാ വ്യക്തമാക്കിയത്.

രാജ്യത്ത് ഇത്തവണത്തെ നീറ്റ് പരീക്ഷ വിവാദമായിരുന്നു. നീറ്റ് പരീക്ഷാ ഫലവും വൈകിയാണ് പുറത്തു വന്നത്. പരീക്ഷാഫലം വന്നതിനു പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. ഇപ്പോൾ കൗൺസിലിങ് നടപടികൾ പൂർത്തിയായിട്ടില്ല. സീറ്റ് വർധിപ്പിക്കുന്നതോടെ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടായേക്കാം എന്നാണ്
നിലവിലെ വിലയിരുത്തൽ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്