AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shailaja Paik: മക്ക് ആർതർ ഫെല്ലോ ആയി ഇന്ത്യൻ ദളിത് പ്രൊഫസർ; ആരാണ് ഷൈലജ പൈക്ക്

മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തിലെ നാല് പെൺമക്കളിൽ ഒരാളായാണ് ഷൈലജ ജനിച്ചത്.

Shailaja Paik: മക്ക് ആർതർ ഫെല്ലോ ആയി ഇന്ത്യൻ ദളിത് പ്രൊഫസർ; ആരാണ് ഷൈലജ പൈക്ക്
ഷൈലജ പൈക്ക്. ( Image credits - University of Cincinnati Profile/ MacArthur Foundation)
Aswathy Balachandran
Aswathy Balachandran | Updated On: 05 Oct 2024 | 12:41 PM

ചിക്കാഗോ: ഇത്തവണത്തെ മക്ക് ആർതർ ഫെല്ലോയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ദളിത് പ്രൊഫസർ ഷൈലജ പൈക്ക്. അമേരിക്കയിലെ സിൻസിനാന്റി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം ഗവേഷണ പ്രൊഫസറാണ് ഷൈലജ. “ജീനിയസ് ഗ്രാൻ്റ്” എന്ന് വിളിക്കപ്പെടുന്ന പ്രശസ്തമായ മക്ആർതർ ഫെലോഷിപ്പ് നേടിയ ആദ്യത്തെ ദളിത് വംശജയും കൂടിയാണ് ഷൈലജ.

സിൻസിനാന്റി നഗരത്തിലും ഈ യൂണിവേഴ്‌സിറ്റിയിലും ആദ്യമായി ഈ അവാർഡ് നേടുന്ന വ്യക്തി എന്ന പ്രത്യേകതയും ഇവർക്കുണ്ട്. ദളിത് സ്ത്രീകളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള വിഷയത്തിലാണ് ഷൈലജ ഗവേഷണം ചെയ്യുന്നത്. 6 കോടി 72 ലക്ഷം രൂപയാണ് അവാർഡ് തുകയായി ഇവർക്ക് ലഭിക്കുക.

 

ദളിത് മുന്നേറ്റത്തിന് ഊന്നൽ

 

ജാതി ആധിപത്യത്തിൻ്റെ ചരിത്ര പശ്ചാത്തലത്തിലേക്കും ദളിത് സ്ത്രീകളിലെ അതിൻ്റെ സ്വാധീനത്തിലേക്കും വെളിച്ചം വീശുന്ന ​ഗവേഷണമാണ് ഷൈലജയുടേത്. ലിംഗഭേദവും ലൈംഗികതയും അവരുടെ അന്തസ്സിനെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും ഇതിൽ വ്യക്തമാക്കുന്നു. സമകാലിക ദളിത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾക്കൊപ്പം ഇംഗ്ലീഷ്, മറാത്തി, ഹിന്ദി ഭാഷകളിലെ സ്രോതസ്സുകളിൽ നിന്നു ശേഖരിച്ച വിവരങ്ങളും അവർ ​ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൻ്റെ ആദ്യ പുസ്തകമായ ദളിത് വിമൻസ് എജ്യുക്കേഷൻ ഇൻ മോഡേൺ ഇന്ത്യ: ഡബിൾ ഡിസ്‌ക്രിമിനേഷൻ (2014), കൊളോണിയലിൽ മഹാരാഷ്ട്രയിൽ വിദ്യാഭ്യാസം നേടുന്ന ദളിത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി വ്യക്തമാക്കുന്നു.

ALSO READ – ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു

ഷൈലജ പൈക്ക്

 

മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തിലെ നാല് പെൺമക്കളിൽ ഒരാളായാണ് ഷൈലജ ജനിച്ചത്. കുടുംബം പിന്നീട് പൂനെയിലേക്ക് താമസം മാറ്റി. അവിടെ യെരവാഡ ചേരിയിലെ ഒറ്റമുറി വീട്ടിലായിരുന്നു പിന്നീട് കഴിഞ്ഞത്. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ ഷൈലജയുടെ പിതാവ് പെൺമക്കളെ പഠിപ്പിച്ചു. 1994-ൽ ബിഎയും 1996-ൽ സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയിൽ നിന്ന് എംഎയും നേടിയ ഇവർ, 2007-ൽ വാർവിക്ക് സർവകലാശാലയിൽ പിഎച്ച്ഡി പൂർത്തിയാക്കി.

2005-ൽ, എമോറി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫെലോഷിപ്പിൽ അവൾ ആദ്യമായി യുഎസിലേക്ക് പോയി. യൂണിയൻ കോളേജിൽ (2008-2010) ചരിത്രത്തിൻ്റെ വിസിറ്റിംഗ് അസിസ്റ്റൻ്റ് പ്രൊഫസറായും യേൽ യൂണിവേഴ്സിറ്റിയിൽ (2012-2013) ദക്ഷിണേഷ്യൻ ചരിത്രത്തിൻ്റെ പോസ്റ്റ്ഡോക്ടറൽ അസോസിയേറ്റ്, വിസിറ്റിംഗ് അസിസ്റ്റൻ്റ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. 2010 മുതൽ, പൈക്ക് സിൻസിനാറ്റി സർവകലാശാലയിൽ ഫാക്കൽറ്റി അംഗമാണ്.

 

എന്താണ് മക്ആർതർ ഫൗണ്ടേഷൻ ഗ്രാൻ്റ്?

 

ജോൺ ഡി., കാതറിൻ ടി. മക്ആർതർ ഫൗണ്ടേഷൻ ആണ് ഈ അവാർഡിനു പിന്നിലുള്ളത്. ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിലെ സ്ഥാപനങ്ങളെ ലാഭേച്ഛയില്ലാത്ത പിന്തുണയ്ക്കുന്നതിനായി ഗ്രാൻ്റുകളും നിക്ഷേപങ്ങളും നൽകുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് ഇത്. 7.6 ബില്യൺ ഡോളറിൻ്റെ എൻഡോവ്‌മെൻ്റിനൊപ്പം, ഗ്രാൻ്റുകൾക്കും നിക്ഷേപത്തിനുമായി ഇത് ഓരോ വർഷവും ഏകദേശം 260 ദശലക്ഷം ഡോളർ ഇവർ നീക്കിവയ്ക്കുന്നുണ്ട്. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഫൗണ്ടേഷൻ 2014-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 12-ാമത്തെ വലിയ സ്വകാര്യ ഫൗണ്ടേഷനായി റാങ്ക് ചെയ്യപ്പെട്ടിരുന്നു. ശ്രദ്ധേയമായ നേട്ടങ്ങളോ അസാധാരണമായ സാധ്യതകളോ ഉള്ള വ്യക്തികളെ ഫൗണ്ടേഷൻ വർഷം തോറും ഇവർ ആദരിക്കുന്നു.

Follow Us