AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA Election: ‘അമ്മ’യുടെ തലപ്പത്തേക്ക് ആര്?; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

AMMA Election: രണ്ടാഴ്ചമുന്‍പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

AMMA Election: ‘അമ്മ’യുടെ തലപ്പത്തേക്ക് ആര്?; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
അമ്മ ഓഫീസ്Image Credit source: PTI
nithya
Nithya Vinu | Published: 16 Jul 2025 08:53 AM

മലയാള സിനിമ അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന് മുതൽ. ആഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്. മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.

രണ്ടാഴ്ചമുന്‍പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. അതേസമയം വിജയരാഘവനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സംഘടനാ തലപ്പത്തേക്കില്ല എന്ന നിലപാടിലാണ് വിജയരാഘവന്‍.  നവ്യാനായരെ ജന.സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മ സംഘടന പ്രതിരോധത്തിലായത്. അമ്മ ജന.സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയരുകയും തുടർന്ന് സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. പകരം സെക്രട്ടറിയായിരുന്ന ബാബുരാജ് ജന.സെക്രട്ടറിയുടെ താല്ക്കാലിക ചുമതലയിലേക്ക് വന്നുവെങ്കിലും പിന്നാലെ ബാബുരാജിനെതിരേയും ലൈംഗികാരോപണം വന്നു. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ പരാതികൾ ഉയർന്നു. ഇതോടെ അമ്മ സംഘടനയുടെ ഭാരവാഹികള്‍ ഒന്നാകെ രാജിവച്ച് അഡ്ഹോക്ക് കമ്മിറ്റിയെ ഭരണം ഏല്‍പ്പിക്കുകയായിരുന്നു.