AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gopi Sunder: ട്രോളുകൾ കണ്ട് മടുത്തിട്ടില്ല, ഞാൻ എപ്പോഴും ഹാപ്പിയാണ്… ഗോപി സുന്ദർ മനസ്സ് തുറക്കുന്നു

Gopi Sundar opens up about his personal life: എന്നെ വിമർശിക്കാനും അഭിനന്ദിക്കാനും എനിക്കു ഞാൻതന്നെ ധാരാളം. നമ്മുടെ കയ്യിലെ മൊബൈൽ മാറ്റിവച്ചാൽ അല്ലെങ്കിൽ അതിലെ ഡേറ്റ ഓഫ് ചെയ്താൽ തീരുന്ന സമാധാനക്കേടു മാത്രമേ സോഷ്യൽ മീഡിയ ട്രോളുകൾക്കു തരാൻ കഴിയൂ. സ്വകാര്യതയെ ഏറെ ബഹുമാനിക്കുന്നതായും തന്റെ സംഗീതത്തോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

Gopi Sunder: ട്രോളുകൾ കണ്ട് മടുത്തിട്ടില്ല, ഞാൻ എപ്പോഴും ഹാപ്പിയാണ്… ഗോപി സുന്ദർ മനസ്സ് തുറക്കുന്നു
Gopi Sunder (1)Image Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 28 Apr 2026 | 05:13 PM

മലയാള സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തതാണോ എന്ന ആരാധകരുടെ ആശങ്കകൾക്കും സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും വ്യക്തമായ മറുപടിയുമായി പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ. 1990-കളിൽ കയ്യിലൊരു തബലയുമായി എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് പാഞ്ഞ ആ പത്താം ക്ലാസുകാരൻ ഇന്ന് ഇരുന്നൂറിലധികം ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ തെന്നിന്ത്യൻ സംഗീതത്തിലെ കരുത്തുറ്റ ബ്രാൻഡാണ്.

സംഗീത യാത്രയുടെ തുടക്കം

സംഗീതമാന്ത്രികൻ സാക്കിർ ഹുസൈനെ സ്വപ്നം കണ്ട് ചെന്നൈ സംഗീത കോളജിലെത്തിയ അദ്ദേഹം പിന്നീട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കീബോർഡ് പ്രോഗ്രാമറായി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു. അയ്യായിരത്തിലേറെ പരസ്യചിത്രങ്ങൾക്കു ശേഷം പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചനൊപ്പം നീണ്ട 14 വർഷം പശ്ചാത്തലസംഗീത രംഗത്ത് പ്രവർത്തിച്ചു. 2006-ൽ നോട്ട്‌ബുക്ക് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര പശ്ചാത്തല സംഗീതസംവിധായകനായി മാറിയ അദ്ദേഹം പിന്നീട് ബിഗ് ബി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, ചാർലി, പുലിമുരുകൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഈണമിട്ടു.

മലയാളത്തിൽ നിന്നുള്ള ഇടവേളയും തെലുങ്ക് തരംഗവും

അടുത്തിടെയായി മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബോധപൂർവം ഇടവേളയെടുത്തു എന്ന് പറയാൻ കഴിയില്ല. ചില തെലുങ്ക് പ്രോജക്ടുകൾക്ക് വേണ്ടിയാണ് മലയാളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. നാല് വർഷം തെലുങ്കിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ഇപ്പോൾ കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അന്യഭാഷകളിൽ പ്രവർത്തിക്കുമ്പോൾ ബഡ്ജറ്റും സ്കെയിലും കൂടുമെങ്കിലും പ്രൊഡക്ഷൻ ടീം നൽകുന്ന വിശ്വാസവും സ്വാതന്ത്ര്യവുമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ

ട്രോളുകളും സൈബർ ഇടങ്ങളും

സോഷ്യൽ മീഡിയയിലെ ട്രോളുകൾ തന്നെ ബാധിക്കാറില്ലെന്ന് ഗോപി സുന്ദർ വ്യക്തമാക്കുന്നു. ഞാൻ മറ്റുള്ളവരിൽനിന്ന് ‘വാലിഡേഷൻ’ ആഗ്രഹിക്കുന്നില്ല. എന്നെ വിമർശിക്കാനും അഭിനന്ദിക്കാനും എനിക്കു ഞാൻതന്നെ ധാരാളം. നമ്മുടെ കയ്യിലെ മൊബൈൽ മാറ്റിവച്ചാൽ അല്ലെങ്കിൽ അതിലെ ഡേറ്റ ഓഫ് ചെയ്താൽ തീരുന്ന സമാധാനക്കേടു മാത്രമേ സോഷ്യൽ മീഡിയ ട്രോളുകൾക്കു തരാൻ കഴിയൂ. സ്വകാര്യതയെ ഏറെ ബഹുമാനിക്കുന്നതായും തന്റെ സംഗീതത്തോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

പുതിയ പരീക്ഷണങ്ങൾ

മലയാളത്തിൽ ‘ഡോസ്’, ‘ആരംഭം’ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയ്ക്ക് പുറമെ ഇൻഡി സംഗീതവും ലോക്കൽ ബാൻഡുകളും മലയാളത്തിൽ സജീവമാകുന്നത് ശുഭകരമായ മാറ്റമാണെന്നും ഓരോ പാട്ടുകേൾവിയും തനിക്ക് സ്വയം പുതുക്കലിന്റെ അനുഭവമാണെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു.

വ്യക്തിജീവിതവും റിലേഷൻഷിപ്പുകളും

ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ് ട്രോളന്മാർക്കും സോഷ്യൽ മീഡിയയ്ക്കും ഏറ്റവും പ്രിയപ്പെട്ട വിഷയം. അദ്ദേഹത്തിന്റെ വിവാഹബന്ധം, പിന്നീട് ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിംഗ് ടുഗദർ റിലേഷൻഷിപ്പ്, അതിനുശേഷം ഗായിക അമൃത സുരേഷുമായുള്ള ബന്ധം എന്നിവ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഓരോ തവണ ബന്ധങ്ങളിൽ മാറ്റം വരുമ്പോഴും സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും അദ്ദേഹം നേരിടാറുണ്ട്.

കോപ്പിറൈറ്റ് വിവാദങ്ങൾ

ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട ആക്ഷേപമാണിത്. അദ്ദേഹത്തിന്റെ പല ഹിറ്റ് ഗാനങ്ങളും വിദേശ ഗാനങ്ങളുടെയോ മറ്റ് ഭാഷാ ഗാനങ്ങളുടെയോ കോപ്പി ആണെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ബാംഗ്ലൂർ ഡേയ്‌സിലെയും അനാർക്കലിയിലെയും ചില പാട്ടുകൾക്കെതിരെ ഇത്തരം വിമർശനങ്ങൾ വന്നിരുന്നു.
എന്നാൽ താൻ പ്രചോദനം ഉൾക്കൊള്ളാറുണ്ടെന്നും, നല്ല ട്യൂണുകൾ റീമേക്ക് ചെയ്യുന്നതിൽ തെറ്റില്ലെന്നുമുള്ള നിലപാടാണ് പലപ്പോഴും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

English Summary

Gopi Sundar continues to be a dominant force in South Indian music. Whether through his chart-busting melodies or his bold defiance of cyber-bullying, he remains a Happy Being dedicated to his craft, proving that his music speaks louder than the controversies surrounding him.

Follow Us