Jana Nayagan Release: ജനനായകൻ റിലീസിനു മുന്നേ 50 കോടിയോളം നഷ്ടം! ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകുന്നു
Jana Nayagan Release: സിബിഎഫ്‌സിയുടെ അനുമതി ലഭിച്ചില്ലെങ്കിലും, തിരഞ്ഞെടുത്ത ഇന്ത്യൻ തിയേറ്ററുകളിലും അന്താരാഷ്ട്ര വിപണിയിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു...
ചെന്നൈ: തുടക്കത്തിൽ തന്നെ പാളി വിജയിയുടെ ജനനായകൻ. ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചതോടെ നേരത്തെ ബുക്ക് ചെയ്തവർക്ക് എല്ലാം പണം തിരികെ നൽകുകയാണ്. ഇത് ഏകദേശം 50 കോടി രൂപയോളം നഷ്ടം വരുത്തും എന്നാണ് വിതരണക്കാർ പറയുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസമാണ് ദളപതി വിജയ്‌യുടെ ജന നായകൻ റിലീസിന് രണ്ട് ദിവസം മുമ്പ് ഇപ്പോൾ മാറ്റിവെക്കേണ്ടി വന്നത്.
സിബിഎഫ്‌സിയുടെ അനുമതി ലഭിച്ചില്ലെങ്കിലും, തിരഞ്ഞെടുത്ത ഇന്ത്യൻ തിയേറ്ററുകളിലും അന്താരാഷ്ട്ര വിപണിയിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ അവസാന നിമിഷം റിലീസ് തീയ്യതി റദ്ദാക്കിയതോടെ വിജയ് നായകനായ സിനിമയ്ക്ക്അ ഏകദേശം 50 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം ഇത്തവണ സിനിമ റിലീസ് ആകുമ്പോൾ വെറും നടൻ മാത്രമല്ല വിജയ്. ടിവികെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖം കൂടിയാണ്. അതിനാൽ തന്നെ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനു പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കളിയാണ് എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ, പ്രഭാസിന്റെ ദി രാജാ സാബ് (അതേ ആഴ്ച ഷെഡ്യൂൾ ചെയ്തിരുന്നത്) ഉൾപ്പെടെയുള്ള മറ്റ് എല്ലാ ചിത്രങ്ങളും സംക്രാന്തി/പൊങ്കൽ റിലീസുകളേക്കാളും മികച്ച ലീഡ് നേടിയാണ് ജന നായകൻ പ്രീ ബുക്കിങ്ങിൽ മുന്നേറിയത്. ഡാറ്റ പ്രകാരം, വിജയ് നായകനായ ചിത്രം ആദ്യ ദിവസം മാത്രം ഏകദേശം 32 കോടി രൂപ നേടി. വടക്കേ അമേരിക്ക, യുകെ, മലേഷ്യ എന്നിവയുൾപ്പെടെ പ്രധാന അന്താരാഷ്ട്ര വിപണികളിൽ ജന നായകൻ അസാധാരണമായ മുന്നേറ്റം രേഖപ്പെടുത്തി. എന്നാൽ
അവസാന നിമിഷം ഇത്തരത്തിൽ സിനിമയുടെ റിലീസ് റദ്ദാക്കിയത് ബോക്സ് ഓഫീസ് പ്രകടനത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന. വിജയ്‌യുടെ അന്താരാഷ്ട്ര തലത്തിലുള്ള വലിയ ആരാധകവൃന്ദത്തെ കണക്കിലെടുക്കുമ്പോൾ, പെട്ടെന്നുള്ള മാറ്റത്തിന് ശേഷം വിദേശ തിയേറ്റർ ശൃംഖലകൾ ഇപ്പോൾ കൂടുതൽ സ്‌ക്രീനുകൾ അനുവദിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നു, ഇത് ചിത്രത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ഓട്ടത്തിന് ചിലവ് വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്.
റിലീസ് നീളുന്ന സാഹചര്യത്തിൽ ടിക്കറ്റിന്റെ പണം തിരികെ കൊടുക്കാൻ ആരംഭിച്ചതായും റിപ്പോർട്ട്. 500 കോടി രൂപയാണ് സിനിമയുടെ മൊത്തം ചെലവ്. എന്നാൽ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്ന വിഷയത്തെക്കുറിച്ച് ടിവികെയോ വിജയിയയോ ഇനിയും പ്രതികരിച്ചിട്ടില്ല.