O Yeong Su Assault Case: ലൈംഗികാതിക്രമ കേസ്; സ്ക്വിഡ് ഗെയിം താരം ഒ യോങ്-സുവിന് ഒരു വർഷം തടവ്

O Yeong su of Squid Game Sentenced to One Year in Prison: 80 കാരനായ നടൻ രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഒരു സ്ത്രീയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് കേസ്.

O Yeong Su Assault Case: ലൈംഗികാതിക്രമ കേസ്; സ്ക്വിഡ് ഗെയിം താരം ഒ യോങ്-സുവിന് ഒരു വർഷം തടവ്

ഒ യോങ്-സു

Edited By: 

Neethu Vijayan | Updated On: 04 Apr 2025 | 06:45 PM

കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിലെ ഓ ഇൽ നാം എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ഒ യോങ് സുവിന് ഒരു വർഷം തടവ്. ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. 80 കാരനായ നടൻ രണ്ട് വ്യത്യസ്ത അവസരങ്ങളിലായി ഒരു സ്ത്രീയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, വിചാരണയിൽ കുറ്റക്കാരനല്ലെന്നാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്.

50 വർഷത്തോളമായി നാടകരംഗത്ത് പ്രവർത്തിക്കുന്നയാളാണ് നടൻ ഒ യോങ് സു. ഇയാൾ നാടക സംഘത്തിലെ ഒരു ജൂനിയർ അംഗത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഏപ്രിൽ 3ന് നടന്ന കേസിന്റെ അന്തിമ വാദം കേൾക്കലിൽ പ്രോസിക്യൂഷൻ വാദിച്ചത്. സംഭവം നടന്നത് മുതൽ ഇരയായ സ്ത്രീ തൻ്റെ ജോലിസ്ഥലത്തും ജീവിതത്തിലും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞതായും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരയോട് ക്ഷമാപണം നടത്തുന്നതിനുപകരം, ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് താൻ പെരുമാറിയതെന്ന് പറഞ്ഞുകൊണ്ട് പ്രതി യുവതിയെ കൂടുതൽ വേദനിപ്പിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ യുവതി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി പിന്തുണയ്ക്കുന്നതിനും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രതിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചത്.

അതേസമയം, പ്രതിഭാഗം എല്ലാ കുറ്റങ്ങളും നിഷേധിച്ചു. ഇരയുടെ മൊഴി മാത്രമാണ് നടനെതിരായ തെളിവെന്ന് അവർ വാദിച്ചു. യുവതിയുടെ മൊഴിക്ക് വ്യക്തതയും സ്ഥിരതയുമില്ലെന്നും അവർ അവകാശപ്പെട്ടു. സ്ക്വിഡ് ഗെയിം റീലീസിന് പിന്നാലെ നടൻ ആഗോള ശ്രദ്ധ നേടി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ കുറ്റം ആരോപിക്കപ്പെടുന്നതെന്നും പ്രതിഭാഗം പറഞ്ഞു. ഷോയെ ബാധിച്ചേക്കാവുന്ന തരത്തിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ നടൻ ഔദ്യോഗികമായി മാത്രമേ പ്രതികരിച്ചുള്ളൂവെന്നും താരത്തിന്റെ അഭിഭാഷകർ വിശദീകരിച്ചു.

കോടതിയിൽ ഒ യോങ് സു തന്റെ നിരാശ പ്രകടിപ്പിച്ചു. “ഈ പ്രായത്തിൽ കോടതിയിൽ നിൽക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. എന്റെ വാക്കുകളോ പ്രവൃത്തികളോ തെറ്റാണെങ്കിൽ, അതിന്റെ അനന്തരഫലങ്ങൾ ഞാൻ സ്വീകരിക്കും. എന്നാൽ, ആക്രമണമായി കണക്കാക്കാവുന്ന ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു.” താരം പറഞ്ഞു.

Follow Us
Related Stories
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി