Rapper Vedan: റാപ്പർ വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു; കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കും
Rapper Vedan Tiger Tooth Case: ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ലുകൊണ്ട് ഉള്ളതാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും എന്നും റിപ്പോർട്ട്. വേടന്റെ കൈവശം ഉണ്ടായിരുന്നത് അഞ്ച് വയസ്സുള്ള ഇന്ത്യൻ പുലിയുടെ പല്ല് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ..........
കൊച്ചി: മാലയിലെ ലോക്കറ്റ് കേസിൽ റാപ്പർ വേടന് തിരിച്ചടി. മാലയിൽ പുലിപ്പല്ല് ലോക്കറ്റ് ആയി ഉപയോഗിച്ചുവെന്ന കേസിലാണ് വേടൻ എന്ന ഹിരൺദാസ് മുരളിക്ക് പ്രതികൂലമായി വിധി വന്നിരിക്കുന്നത്. ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ലുകൊണ്ട് ഉള്ളതാണെന്ന് സ്ഥിരീകരിച്ചു.
കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും എന്നും റിപ്പോർട്ട്. വേടന്റെ കൈവശം ഉണ്ടായിരുന്നത് അഞ്ച് വയസ്സുള്ള ഇന്ത്യൻ പുലിയുടെ പല്ല് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കൊൽക്കത്തയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സംഭവം മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പാണെന്നും റിപ്പോർട്ട്.മാലയിൽ ഉള്ള പുലിപ്പല്ല് വിദേശത്തുനിന്നും എത്തിച്ചതാണ് എന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. തായ്‌ലാൻഡിൽ നിന്നും പുലിപ്പല്ല് എത്തിച്ചതാണെന്നും സമ്മതിച്ചിട്ടുണ്ട്. പുലി പല്ലുമായി ബന്ധപ്പെട്ട കേസ് കൂടാതെ കഞ്ചാവ് കേസും ഉണ്ട് വേടനെതിരെ.