Sabarimala Flagpole Reinstallation: ശബരിമല കൊടിമര പുന പ്രതിഷ്ഠ: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി
Sabarimala Flagpole Reinstallation Controversy: തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണം വാങ്ങി പമ്പയിൽ എത്തിച്ചു എന്നും മോഹൻലാൽ അന്വേഷണസംഘത്തോട് പറഞ്ഞു...
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുന പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ഭാഗമായി നടൻ മോഹൻലാലിനെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. കൊടിമര പുന പ്രതിഷ്ഠയ്ക്ക് വേണ്ടി സ്വർണം സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് അന്വേഷിച്ചത്.
കൊടിമര പ്രതിഷ്ഠയ്ക്ക് വേണ്ടി സ്വർണം സംഭാവന നൽകാൻ തന്റെ സുഹൃത്തായ സുരേഷ് ഗോപിയാണ് ആവശ്യപ്പെട്ടത് എന്നാണ് മോഹൻലാൽ മൊഴി നൽകിയത്. ഇതിനുമായി തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണം വാങ്ങി പമ്പയിൽ എത്തിച്ചു എന്നും മോഹൻലാൽ അന്വേഷണസംഘത്തോട് പറഞ്ഞു. മോഹൻലാലിന്റെ മൊഴിയെടുത്തത് തിരുവനന്തപുരത്ത് വെച്ചാണ്. കൊച്ചിയിൽ വച്ചാണ് ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയത്.
ALSO READ:മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി
കൊടിമരം പുനപ്രതിഷ്ഠയുടെ ഭാഗമായി നടന്ന അന്വേഷണത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴി ഇതിനു മുന്നേ തന്നെ രേഖപ്പെടുത്തിയിരുന്നു. അതേസമയം ഏപ്രിൽ 1 അയ്യപ്പന്റെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ചിരാതെ തെളിയിക്കണം എന്ന ആഹ്വാനം ചെയ്ത് സുരേഷ് ഗോപി. അയ്യപ്പൻ തന്നെ ജ്യേഷ്ഠ സഹോദരനാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.