Mammootty Bramayugam: ‘മമ്മൂട്ടി രോഗാവസ്ഥയിലാകാൻ കാരണം ‘ഭ്രമയുഗം! സിനിമ കണ്ടയുടന്‍ ഞാൻ മെസേജ് അയച്ചു; സുനിൽ പരമേശ്വരൻ
മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം എന്ന ചിത്രം മമ്മൂട്ടിയെ രോഗാവസ്ഥയിലാക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇത് അപകടമാണെന്ന് സിനിമ കണ്ടയുടൻ താൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് ഇട്ടിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. താരം കുറച്ച് നാളായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനിടെയിൽ പൃഥ്വിരാജ് നായകനായ അനന്തഭദ്രം ഉൾപ്പടെയുളള അഞ്ചോളം സിനിമകളുടെ രചന നിർവഹിച്ച സുനിൽ പരമേശ്വരൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഇതിനിടെയിലാണ് മമ്മൂട്ടിയെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം എന്ന ചിത്രം മമ്മൂട്ടിയെ രോഗാവസ്ഥയിലാക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇത് അപകടമാണെന്ന് സിനിമ കണ്ടയുടൻ താൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് ഇട്ടിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. അബാക്ക് മീഡിയയിൽ സംസാരിക്കുകയായിരുന്നു സുനിൽ പരമേശ്വരൻ.
ഒരുപാട് ചെറുപ്പക്കാർ കഥയ്ക്കായി തന്നെ സമീപിച്ചിച്ചിട്ടുണ്ടെന്നാണ് സുനിൽ പറയുന്നത്. മേജർ രവിയുമായി ചേർന്ന് മാടൻ പുലി എന്ന ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും പൃഥ്വിരാജിനെ നായകനാക്കാൻ ആയിരുന്നു ആലോചനയെന്നുമാണ് സുനിൽ പരമേശ്വരൻ പറയുന്നത്. എന്നാൽ അത് ഒരിക്കലും നടക്കില്ലെന്ന് താൻ അന്നേ പറഞ്ഞിരുന്നു. അത് മുടങ്ങി. പിന്നീടാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അതും നടന്നില്ല. പലരും ആ സിനിമ ചെയ്യാൻ തന്നെ സമീപിച്ചപ്പോൾ ഒരിക്കലും ചെയ്യരുതെന്നാണ് താൻ പറഞ്ഞത് എന്നാണ് ഇദ്ദേഹം പറയുന്നത്.
Also Read: ‘സൗബിനില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നു, നോക്കിയപ്പോള്‍ കഷണ്ടിയൊക്കെ’: രജനികാന്ത്
എന്നിട്ടും ചെയ്യണമെന്ന് പറഞ്ഞ് തനിക്ക് മൂന്ന് ലക്ഷം രൂപ അഡ്വാൻസ് തന്നുവെന്നും എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി എന്നും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് താൻ മണികർണിക എന്ന തന്റെ പുതിയ നോവൽ പ്രസിദ്ധീകരിച്ചത്. നാഗത്തിന്റെ കഥയാണ് പറയുന്നത്. അതിന്റെ തിരകഥയും താൻ പൂർത്തിയാക്കി. പലരും ഇതിനായി തന്നെ സമീപിക്കുന്നുണ്ട്.
ഒരു സ്ഥലത്ത് താൻ പ്രാർത്ഥിക്കുന്ന സമയത്ത് വിഗ്രഹത്തിലുണ്ടായിരുന്ന ഒരു നാഗം പത്തി വിടർത്തുന്നതും അത് തന്നെ പിന്തുടരുന്നതുമാണ് കഥ. ഈ നോവലിന്റെ അവസാനത്തെ സീനെഴുതിക്കൊണ്ടിരുന്നപ്പോൾ തന്റെ വീട്ടിൽ പാമ്പ് കയറിയെന്നും ഇതി പിടിക്കാൻ വാവ സുരേഷിനെ താൻ വിളിച്ചുവരുത്തി. എന്നാൽ അതിനെ പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും അതിന്റെ കാരണം തനിക്ക് അറിയാമെന്നുമാണ് സുനിൽ പരമേശ്വരൻ പറയുന്നത്.