AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vedan: ബയോളജി സയന്‍സാ ഞാന്‍ പഠിച്ചത്, സുവോളജിയും മലയാളവും മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ: വേടന്‍

Vedan Education and Politics: നല്ല അഭിപ്രായങ്ങള്‍ കേട്ട് മുന്നേറുന്നതിനിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വേടന്‍ പാത്രമായിരുന്നു. അടുത്തിടെ വേടനെതിരെ വന്ന ലൈംഗികാരോപണവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വേടന്‍ തന്റെ വേദികളില്‍ നടത്തുന്ന പ്രസ്താവനകളും അതിശക്തമാണ്.

Vedan: ബയോളജി സയന്‍സാ ഞാന്‍ പഠിച്ചത്, സുവോളജിയും മലയാളവും മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ: വേടന്‍
വേടന്‍Image Credit source: Social Media
Shiji M K
Shiji M K | Published: 16 Feb 2026 | 12:40 PM

വേടനെ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എല്ലാ തലമുറയില്‍ പെട്ട ആളുകളെയും ഒരുപോലെ കയ്യിലെടുക്കാന്‍ വേടന്‍ എന്ന പാട്ടുകാരന് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് വേണ്ടി വേടനൊരുക്കിയ പാട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വരെ അദ്ദേഹത്തെ അര്‍ഹനാക്കിയിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ റാപ്പര്‍ എന്ന നിലയില്‍ വേടന്‍ പ്രശസ്തനാണ്. തന്റെ പാട്ടുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജാതീയതയ്ക്കും വിവേചനത്തിനുമെതിരെയുള്ള പ്രതിഷേധം അദ്ദേഹത്തെ വളരെ പെട്ടെന്ന് പ്രശ്‌സ്തനാക്കി.

നല്ല അഭിപ്രായങ്ങള്‍ കേട്ട് മുന്നേറുന്നതിനിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വേടന്‍ പാത്രമായിരുന്നു. അടുത്തിടെ വേടനെതിരെ വന്ന ലൈംഗികാരോപണവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വേടന്‍ തന്റെ വേദികളില്‍ നടത്തുന്ന പ്രസ്താവനകളും അതിശക്തമാണ്. എന്നാല്‍ ഇന്നും ഇന്നലെയുമല്ല താന്‍ എഴുത്തിന്റെ വഴിയിലേക്ക് എത്തിയതെന്ന് പറയുകയാണ് വേടന്‍. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

“ആറോ ഏഴോ ക്ലാസില്‍ പഠിപ്പിക്കുമ്പോഴാണ് ഞാന്‍ എഴുത്ത് ആരംഭിക്കുന്നത്. അന്ന് എന്തെക്കെയോ എഴുതുമായിരുന്നു. എന്നാല്‍ ഒരാളെ അഡ്രസ് ചെയ്ത് എഴുതാന്‍ പറ്റുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ എന്റെ ക്ലാസ് ടീച്ചറായ ജീജയാണ് മോനേ നിനക്ക് എഴുതാന്‍ പറ്റുമെന്ന് പറയുന്നത്. ബയോളജി സയന്‍സാണ് എടുത്തത്. എനിക്ക് അത് പഠിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നില്ല. മലയാളവും സുവോളജിയും മാത്രമായിരുന്നു എനിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളൂ.

Also Read: Diya Krishna: “എന്നെപ്പോലും വേണ്ട! പല്ല് വന്നതോടെ അച്ഛൻ്റെ കോപ്പി”; ദിയയുടെ പരിഭവം വൈറൽ

ജീജ ടീച്ചര്‍ ഫിസിക്‌സിന്റെ ടീച്ചറാണ്. പക്ഷെ പുള്ളിക്കാരിക്ക് എന്നെ പെട്ടെന്ന് മനസിലാക്കാന്‍ പറ്റി. പുള്ളിക്കാരി അന്ന് പറയും നിങ്ങളൊക്കെ ഇവിടെ പഠിച്ചിരുന്നോ ഇവന്‍ രക്ഷപ്പെടുമെന്ന്. രണ്ടാഴ്ച മുന്നെ എന്നെ കാണാന്‍ വേണ്ടി വന്നിരുന്നു. പ്രിന്‍സിപ്പാളും ടീച്ചറും കൂടിയാണ് വീട്ടിലേക്ക് എന്നെ കാണാന്‍ വന്നത്. അവര്‍ക്ക് അന്നേ എന്നെ ഇഷ്ടമായിരുന്നു. ഈ ചെക്കന്‍ എന്തെങ്കിലും ചെയ്ത് രക്ഷപ്പെടുമെന്ന് മനസിലാക്കിയ ആളാണ് ജീജ മിസ്സ്.

അബദ്ധത്തില്‍ വായന തുടങ്ങിയ ഒരാളാണ് ഞാന്‍. ഒരുകാലത്ത് ബുദ്ധിജീവികളായ എഴുത്തുകാരുടെ വര്‍ക്കുകളെല്ലാം എന്നെ സ്വാധീനിക്കാന്‍ തുടങ്ങി. എന്റെ കുറേ സംശയങ്ങള്‍ക്കുള്ള ഉത്തരം അവരുടെ കയ്യിലുണ്ട്. അങ്ങനെയാണ് വായനയിലെന്തോ ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. വായനയാണ് എന്നെ രാഷ്ട്രീയം മനസിലാക്കാനും, ഞാന്‍ ആരാണെന്ന് മനസിലാക്കാനും എന്നെ സഹായിച്ചത്,” വേടന്‍ പറയുന്നു.