False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

Journalists Arreted For Framing: വ്യാജ ബലാത്സംഗക്കേസിൽ കുടുക്കിയ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കുടുക്കിയ രണ്ട് മാധ്യമപ്രവർത്തകരാണ് അറസ്റ്റിലായത്.

False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

14 Apr 2025 | 07:50 AM

വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കള്ളക്കേസിൽ കുടുക്കിയതിനാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ കെന്ദ്രപര ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇയാൾക്കെതിരെ വ്യാജ പരാതിനൽകിയ കൂട്ടുപ്രതിയായ യുവതി ഒളിവിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ ജീവനൊടുക്കിയത്. പട്കുറ പോലീസ് സ്റ്റേഷന് കീഴിൽ താമസിക്കുന്ന 50 വയസുകാരൻ സ്വയം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 31 വയസുകാരനായ യുവതിയും രണ്ട് മാധ്യമപ്രവർത്തകരുമാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഈ മാധ്യമപ്രവർത്തകർ പ്രേരിപ്പിച്ചതോടെയാണ് യുവതി ഇയാൾക്കെതിരെ പരാതിപ്പെട്ടത്. മൂന്ന് മക്കളുടെ പിതാവാണ് മരിച്ച 50 വയസുകാരൻ. തുടർന്ന് ഇയാളുടെ ഭാര്യ ഇവർക്കെതിരെ മാധ്യമപ്രവർത്തകർക്കും യുവതിയ്ക്കുമെതിരെ പരാതിനൽകുകയായിരുന്നു. ഭർത്താവിൻ്റെ മരണത്തിന് ഉത്തരവാദി ഈ മൂന്ന് പേരാണെന്നായിരുന്നു പരാതി. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു.

മാധ്യമപ്രവർത്തകരിൽ ഒരാൾ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരനാണ്. മറ്റേയാൾ ഒരു യൂട്യൂബ് ചാനൽ നടത്തുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒളിവിൽ പോയ യുവതിയ്ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

യുവതി അമ്മാവനെ വിവാഹം കഴിച്ചു
മധ്യപ്രദേശിൽ യുവതി അമ്മാവനെ വിവാഹം കഴിച്ചു. അമ്മാവനുമായി പ്രണയത്തിലായ യുവതി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ദാബ്രയിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള പ്രണയം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഒളിച്ചോടി വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്.

ഒളിച്ചോട്ടത്തിൻ്റെ കാര്യം പുറത്തറിഞ്ഞതോടെ മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രയാഗ്‌രാജിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഇതിനകം വിവാഹിതരായ അവർ നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ