False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

Journalists Arreted For Framing: വ്യാജ ബലാത്സംഗക്കേസിൽ കുടുക്കിയ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കുടുക്കിയ രണ്ട് മാധ്യമപ്രവർത്തകരാണ് അറസ്റ്റിലായത്.

False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

14 Apr 2025 | 07:50 AM

വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കള്ളക്കേസിൽ കുടുക്കിയതിനാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ കെന്ദ്രപര ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇയാൾക്കെതിരെ വ്യാജ പരാതിനൽകിയ കൂട്ടുപ്രതിയായ യുവതി ഒളിവിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ ജീവനൊടുക്കിയത്. പട്കുറ പോലീസ് സ്റ്റേഷന് കീഴിൽ താമസിക്കുന്ന 50 വയസുകാരൻ സ്വയം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 31 വയസുകാരനായ യുവതിയും രണ്ട് മാധ്യമപ്രവർത്തകരുമാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഈ മാധ്യമപ്രവർത്തകർ പ്രേരിപ്പിച്ചതോടെയാണ് യുവതി ഇയാൾക്കെതിരെ പരാതിപ്പെട്ടത്. മൂന്ന് മക്കളുടെ പിതാവാണ് മരിച്ച 50 വയസുകാരൻ. തുടർന്ന് ഇയാളുടെ ഭാര്യ ഇവർക്കെതിരെ മാധ്യമപ്രവർത്തകർക്കും യുവതിയ്ക്കുമെതിരെ പരാതിനൽകുകയായിരുന്നു. ഭർത്താവിൻ്റെ മരണത്തിന് ഉത്തരവാദി ഈ മൂന്ന് പേരാണെന്നായിരുന്നു പരാതി. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു.

മാധ്യമപ്രവർത്തകരിൽ ഒരാൾ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരനാണ്. മറ്റേയാൾ ഒരു യൂട്യൂബ് ചാനൽ നടത്തുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒളിവിൽ പോയ യുവതിയ്ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

യുവതി അമ്മാവനെ വിവാഹം കഴിച്ചു
മധ്യപ്രദേശിൽ യുവതി അമ്മാവനെ വിവാഹം കഴിച്ചു. അമ്മാവനുമായി പ്രണയത്തിലായ യുവതി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ദാബ്രയിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള പ്രണയം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഒളിച്ചോടി വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്.

ഒളിച്ചോട്ടത്തിൻ്റെ കാര്യം പുറത്തറിഞ്ഞതോടെ മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രയാഗ്‌രാജിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഇതിനകം വിവാഹിതരായ അവർ നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ