False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

Journalists Arreted For Framing: വ്യാജ ബലാത്സംഗക്കേസിൽ കുടുക്കിയ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കുടുക്കിയ രണ്ട് മാധ്യമപ്രവർത്തകരാണ് അറസ്റ്റിലായത്.

False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

14 Apr 2025 | 07:50 AM

വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ. 50 വയസുകാരനെ കള്ളക്കേസിൽ കുടുക്കിയതിനാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ കെന്ദ്രപര ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇയാൾക്കെതിരെ വ്യാജ പരാതിനൽകിയ കൂട്ടുപ്രതിയായ യുവതി ഒളിവിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ ജീവനൊടുക്കിയത്. പട്കുറ പോലീസ് സ്റ്റേഷന് കീഴിൽ താമസിക്കുന്ന 50 വയസുകാരൻ സ്വയം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 31 വയസുകാരനായ യുവതിയും രണ്ട് മാധ്യമപ്രവർത്തകരുമാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഈ മാധ്യമപ്രവർത്തകർ പ്രേരിപ്പിച്ചതോടെയാണ് യുവതി ഇയാൾക്കെതിരെ പരാതിപ്പെട്ടത്. മൂന്ന് മക്കളുടെ പിതാവാണ് മരിച്ച 50 വയസുകാരൻ. തുടർന്ന് ഇയാളുടെ ഭാര്യ ഇവർക്കെതിരെ മാധ്യമപ്രവർത്തകർക്കും യുവതിയ്ക്കുമെതിരെ പരാതിനൽകുകയായിരുന്നു. ഭർത്താവിൻ്റെ മരണത്തിന് ഉത്തരവാദി ഈ മൂന്ന് പേരാണെന്നായിരുന്നു പരാതി. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു.

മാധ്യമപ്രവർത്തകരിൽ ഒരാൾ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരനാണ്. മറ്റേയാൾ ഒരു യൂട്യൂബ് ചാനൽ നടത്തുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒളിവിൽ പോയ യുവതിയ്ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

യുവതി അമ്മാവനെ വിവാഹം കഴിച്ചു
മധ്യപ്രദേശിൽ യുവതി അമ്മാവനെ വിവാഹം കഴിച്ചു. അമ്മാവനുമായി പ്രണയത്തിലായ യുവതി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ദാബ്രയിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള പ്രണയം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഒളിച്ചോടി വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്.

ഒളിച്ചോട്ടത്തിൻ്റെ കാര്യം പുറത്തറിഞ്ഞതോടെ മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രയാഗ്‌രാജിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഇതിനകം വിവാഹിതരായ അവർ നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി.

Follow Us
Related Stories
Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്