New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം

Street Vendor In New Delhi Vegetable Market : ഡൽഹി പച്ചക്കറിച്ചന്തയിലെ കച്ചവടക്കാർ സ്വന്തം പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം. അനധികൃത കുടിയേറ്റക്കാർ പച്ചക്കറി വിൽക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് മാർക്കറ്റ് അസോസിയേഷനും ബിജെപി ലോക്കൽ കൗൺസിലറും പറയുന്നു.

New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം

പ്രതീകാത്മക ചിത്രം (Image Credits - PTI)

Published: 

14 Nov 2024 | 08:16 AM

ഡൽഹിയിലെ പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം. ഡൽഹി നജഫ്ഗഡിലെ പച്ചക്കറിച്ചന്തയിൽ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാർക്കാണ് ബിജെപിയുടെ ലോക്കൽ കൗൺസിലറും മാർക്കറ്റ് അസോസിയേഷനും ഈ നിർദ്ദേശം നൽകിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും റോഹിങ്ക്യൻ അഭയാർത്ഥികളും ഇവിടെ കച്ചവടം നടത്താതിരിക്കാനാണ് തീരുമാനമെന്ന് അസോസിയേഷൻ പറയുന്നു.

തങ്ങളുടെ ഉന്തുവണ്ടിയിൽ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. ഓരോ ഉന്തുവണ്ടികൾക്കും സവിശേഷകരമായ നമ്പരുണ്ടാവും. ലോക്കൽ കൗൺസിലറുമായി മാർക്കറ്റ് അസോസിയേഷൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പരിചയമില്ലാത്ത കച്ചവടക്കാർ ഇവിടെ പച്ചക്കറി വിൽക്കുന്നു എന്ന് പരാതി ഉയർന്നിരുന്നു. ഇവർ ബംഗ്ലാദേശിൽ നിന്നും മ്യാന്മറിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരാണോ എന്നും സംശയമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

Also Read : Children’s Day 2024: എങ്ങനെ നവംബർ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ…

ആരെയും സാമുദായികമായി വേർതിരിക്കാനല്ല ഇത്തരമൊരു നീക്കം എന്ന് ബിജെപിയുടെ ലോക്കൽ കൗൺസിലർ അമിത് ഖർഖരി പറഞ്ഞു. ഏതെങ്കിലും തരത്തിൽ ആരെയെയെങ്കിലും വേർതിരിക്കുകയല്ല ലക്ഷ്യം. സുരക്ഷ മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നും ഖർഖരി വ്യക്തമാക്കി. ചന്തയിലെ എല്ലാ വഴിയോര കച്ചവടക്കാരോടും ആധാർ കാർഡ് പോലെ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നജഫ്ഗഡ് വ്യാപാരി മണ്ഡൽ പ്രസിഡൻ്റ് സന്തോഷ് രജ്പുത് പിടിഐയോട് പ്രതികരിച്ചു. ഈ രേഖകൾ മാർക്കറ്റ് അസോസിയേഷൻ പോലീസിനും മുനിസിപ്പൽ കോർപ്പറേഷനും കൈമാറും. പ്രദേശത്ത് 300ഓളം പേരാണ് പച്ചക്കറികൾ കച്ചവടം ചെയ്യുന്നത്. ഈ മാസം 20ന് മുൻപ് തന്നെ ഇവരുടെയൊക്കെ തിരിച്ചറിയൽ രേഖകൾ സമാഹരിക്കും. പ്രദേശവാസികളും മാർക്കറ്റ് അസോസിയേഷനും ഐകകണ്ഠേനയാണ് തീരുമാനം എടുത്തതെന്നും രജ്പുത് പറഞ്ഞു.

“ഇങ്ങനെയൊരു നീക്കം കൊണ്ട് പച്ചക്കറിച്ചന്തയിലെ വ്യവസ്ഥിതി മാറ്റാനാണ് ശ്രമം. കച്ചവടക്കാരുടെ പേരും മൊബൈൽ നമ്പരും ഉന്തുവണ്ടികളിൽ പ്രദർശിപ്പിച്ചാൽ അവർക്കെതിരെയുള്ള പരാതികൾ ഞങ്ങളെ അറിയിക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കും. അനധികൃത കുടിയേറ്റക്കാർ കച്ചവടം നടത്തുന്നത് കണ്ടെത്താനും ഈ നീക്കം കൊണ്ട് സാധിക്കും. ഈ വിവരങ്ങൾ ഞങ്ങൾ പോലീസിനും മുനിസിപ്പൽ കോർപ്പറേഷനും കൈമാറും. ഇങ്ങനെ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കാത്തവർക്ക് ചന്തയിൽ സാധനങ്ങൾ വിൽക്കാൻ കഴിയില്ല.”- രജ്പുത് കൂട്ടിച്ചേർത്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ