Women Reservation Bill: ലോക്സഭ സീറ്റുകൾ 850 ലേക്ക്, കേരളത്തിൽ ഇനി 30 എംപിമാർ; നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ

ആകെ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതിനാണ് പ്രധാനമായും തീരുമാനം ഉള്ളത്. ഇതിൽ 815 അംഗങ്ങൾ പ്രാദേശിക മണ്ഡലങ്ങളിൽ നിന്നും 35 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും എത്തും. 2026-ന് ശേഷമുള്ള സെൻസസ് വരുന്നത് വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യും. ഇതോടെ 2026-ലെ സെൻസസ് പൂർത്തിയാകുന്നതിന് മുൻപേ പുനർനിർണയം നടത്താൻ സാധിക്കും.

Women Reservation Bill: ലോക്സഭ സീറ്റുകൾ 850 ലേക്ക്, കേരളത്തിൽ ഇനി 30 എംപിമാർ; നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ

Union Minister Kiren Rijiju Speaks In The Lok Sabha

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:19 PM

ന്യൂഡൽഹി: ലോക്‌സഭയിലെ സീറ്റുകൾ 543-ൽ നിന്ന് 850 ആക്കി ഉയർത്തുന്നതിനും വനിതാ സംവരണത്തിനായി മണ്ഡല പുനർനിർണയം വേഗത്തിലാക്കുന്നതിനുമുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. സഭയിലുണ്ടായിരുന്ന 333 എംപിമാരിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു.

ആകെ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതിനാണ് പ്രധാനമായും തീരുമാനം ഉള്ളത്. ഇതിൽ 815 അംഗങ്ങൾ പ്രാദേശിക മണ്ഡലങ്ങളിൽ നിന്നും 35 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും എത്തും. 2026-ന് ശേഷമുള്ള സെൻസസ് വരുന്നത് വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യും. ഇതോടെ 2026-ലെ സെൻസസ് പൂർത്തിയാകുന്നതിന് മുൻപേ പുനർനിർണയം നടത്താൻ സാധിക്കും.

Also Read – വനിതാ സംവരണം, മണ്ഡല പുനർ നിർണയം പ്രത്യേക പാർലമെൻ്റ് യോഗം

മണ്ഡല പുനർനിർണയത്തിലൂടെ കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ നിലവിലുള്ള 20-ൽ നിന്നും 30 ആയി ഉയരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

ബില്ലിനെതിരെ സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ, കെ.സി. വേണുഗോപാൽ, അസദുദ്ദീൻ ഒവൈസി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ രംഗത്തെത്തി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു. വിമർശനങ്ങൾക്ക് ചർച്ചയിൽ മറുപടി നൽകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടമാകില്ലെന്നും ജനസംഖ്യാനുപാതികമായ സീറ്റ് വർദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നും കിരൺ റിജിജു സഭയെ അറിയിച്ചു.

ബില്ലിന്മേൽ 12 മുതൽ 18 മണിക്കൂർ വരെ നീളുന്ന വിപുലമായ ചർച്ച നടക്കും. നാളെ വൈകിട്ട് നാല് മണിക്ക് ബില്ലുകളിൽ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു.

പോസ്റ്റ് കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ