BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം
18th BRICS summit Details in Malayalam: ഇന്ത്യ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ 11 രാജ്യങ്ങള്‍ രണ്ടുദിവസത്തെ ഈ ഉച്ചകോടിയില്‍ ഭാഗമാകും. വ്യാപാരവും നിക്ഷേപവും, സാങ്കേതികവിദ്യ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

PM Narendra Modi and others ahead of the 18th BRICS Summit 2026
ന്യൂഡല്‍ഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകും. ഇന്ത്യ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ 11 രാജ്യങ്ങള്‍ രണ്ടുദിവസത്തെ ഈ ഉച്ചകോടിയില്‍ ഭാഗമാകും. വ്യാപാരവും നിക്ഷേപവും, സാങ്കേതികവിദ്യ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ആരോഗ്യ പരിപാലനം, ദുരന്ത അതിജീവനശേഷി, നിർണായക വിതരണ ശൃംഖലകൾ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. നിരവധി ലോകനേതാക്കൾ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ-സിസി, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എന്നിവർ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രസീലിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി മൗറോ വിയേരയും, സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും പങ്കെടുക്കുന്നുണ്ട്.
‘ഭാരത് ഇന്നൊവേറ്റ്സ്’
ബ്രിക്സ് അംഗരാജ്യങ്ങളുടെ നേതാക്കൾ ഭാരത് മണ്ഡപത്തിലെ ‘ഭാരത് ഇന്നൊവേറ്റ്സ്’ പ്രദർശനം സന്ദർശിക്കും. തുടർന്ന് സംയുക്ത വൃക്ഷത്തൈ നടീൽ ചടങ്ങും പ്രധാനമന്ത്രി മോദി നൽകുന്ന അത്താഴവിരുന്നും ഉണ്ടായിരിക്കും. ബ്രിക്‌സ് നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ചകള്‍ നടത്തും.
Also Read: BRICS 2026: ഇറാനിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി; പ്രധാന വിഷയമായി ജലപാത
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തും.
പ്രമുഖ വളർന്നുവരുന്ന സാമ്പത്തിക ശക്തികൾക്കിടയിൽ സാമ്പത്തിക നയം ഏകോപിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി ബ്രിക്സ് മാറിയിട്ടുണ്ട്. വികസനം, ധനകാര്യം, സാങ്കേതികവിദ്യ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവ ഇതിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു. ‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിര്‍മിതി’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
English Summary
The 18th BRICS Summit began at Bharat Mandapam in New Delhi today. Eleven major emerging economies are meeting under India’s 2026 chairship. Leaders will discuss global governance, trade, energy, and supply chain resilience. Prime Minister Narendra Modi is also hosting several key bilateral talks.