Chennai Metro: ചെന്നൈ യാത്രക്കാർക്ക് ആശ്വാസം; രണ്ട് പുതിയ മെട്രോ കോറിഡോറുകൾ കൂടി വരുന്നു

Chennai Metro Update: രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.

Chennai Metro: ചെന്നൈ യാത്രക്കാർക്ക് ആശ്വാസം; രണ്ട് പുതിയ മെട്രോ കോറിഡോറുകൾ കൂടി വരുന്നു

ചെന്നൈ മെട്രോ

Published: 

27 Jul 2026 | 07:37 AM

ചെന്നൈ: യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രണ്ട് പുതിയ മെട്രോ പാതകൾ കൂടി നിർമിക്കാൻ ചെന്നൈ മെട്രോ റയിൽ ലിമിറ്റഡ് (CMRL) പദ്ധതിയിടുന്നു. ദക്ഷിണ ചെന്നൈയിലെ കിലമ്പാക്കം മുതൽ ചെങ്കൽപട്ട് വരെയും, വടക്കൻ ചെന്നൈയിലെ മാധവാരം മുതൽ വിംകോ നഗർ വരെയുമുള്ള പാതകളാണ് പുതിയതായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പഠിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചെന്നൈ മെട്രോ കൺസൾട്ടന്റുമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.

പുതിയ പാതകൾ

കിലമ്പാക്കം – ചെങ്കൽപട്ട് പാത (26.9 കി.മീ): ചെന്നൈ എയർപോർട്ട് – കിലമ്പാക്കം മെട്രോ ലൈനിന്റെ തുടർച്ചയായാണ് ഈ പാത വരുന്നത്. ദക്ഷിണ പ്രാന്തപ്രദേശങ്ങളിലെയും ചെങ്കൽപട്ട് ജില്ലയിലെയും ഐടി, വ്യവസായ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

ALSO READ: ഇനി ചെങ്കൽപട്ടിലേക്കും മെട്രോ; നിർമ്മാണത്തിന് തുടക്കം കുറിച്ച് CMRL

മാധനാരം– വിംകോ നഗർ പാത (11 കി.മീ): മാധവാരത്തിനടുത്തുള്ള അസ്സീസി നഗറിനെ വിംകോ നഗറുമായി ബന്ധിപ്പിക്കുന്ന ഈ ലൈൻ മെട്രോ രണ്ടാം ഘട്ടത്തിലെ അഞ്ചാം കോറിഡോറുമായി (മാധവാരം – ശോളിംഗനല്ലൂർ) ഒന്നാം ഘട്ട ശൃംഖലയെ കൂട്ടിയോജിപ്പിക്കും. വടക്കൻ ചെന്നൈയിലെ യാത്രാ കണക്റ്റിവിറ്റി ഇത് ഗണ്യമായി വർധിപ്പിക്കും.

ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ

നന്ദനം മെട്രോ സ്റ്റേഷന് സമീപം നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന ഒന്നാം ഘട്ട തുരങ്ക പാതയ്ക്ക് തൊട്ടു താഴെക്കൂടി പുതിയ തുരങ്ക നിർമ്മാണം നടത്തി ചെന്നൈ മെട്രോ. യാത്രക്കാരുടെ ഗതാഗതത്തെയോ ട്രെയിൻ സർവീസുകളെയോ ബാധിക്കാതെയാണ് ഭൂമിക്കടിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ തുരങ്കം നിർമ്മിക്കുന്നത്.

കോറിഡോർ 4 ന്റെ ഭാഗമായി പനഗൽ പാർക്ക് – നന്ദനം – ബോട്ട് ക്ലബ് റൂട്ടിലാണ് തുരങ്ക പാത നിർമിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 16.5 മീറ്ററാണ് ഒന്നാം ഘട്ട തുരങ്കത്തിന്റെ ആഴം. ഭൂനിരപ്പിൽ നിന്ന് 29.8 – 30.2 മീറ്റർ, അതായത് ഏകദേശം 100 അടിയാണ് രണ്ടാം ഘട്ട തുരങ്കത്തിന്റെ ആഴം. 6.8 മീറ്റർ ബഫർ ഗാപ്പാണ് രണ്ട് തുരങ്കങ്ങൾക്കിടയിലെ അകലം. ടി.ബി.എം ‘പീക്കോക്ക്’ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Follow Us
Related Stories
Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍
പരീക്ഷകളില്‍ വമ്പന്‍ മാറ്റം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: പ്രധാനമന്ത്രി
Visa-Free Travel for Indians: വിദേശയാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 55 രാജ്യങ്ങൾ ഇതാ!
Mumbai Weather Update: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട്
Narendra Modi: സംസ്‌കൃതം ചേര്‍ത്തൊരു ഫുട്‌ബോള്‍; ചിറ്റൂര്‍ യുപി സ്‌കൂളിനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് മോദി
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി