Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro Latest update: നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro

Updated On: 

20 Jan 2026 | 03:42 PM

ചെന്നൈ: മെട്രോ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീക്കിവെച്ചിട്ടുള്ള സീറ്റുകൾ അവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ട്രെയിനുകളിൽ കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധനകൾ നടത്താൻ മെട്രോ റെയിൽ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ വി.പി.ആർ. മേനോൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

 

  • ഓരോ കമ്പാർട്ട്‌മെന്റിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുള്ള സീറ്റുകൾ മറ്റുള്ളവർ കൈയടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • നീക്കിവെച്ചിട്ടുള്ള സീറ്റുകളിൽ ഇരിക്കുകയും അർഹരായവർ വരുമ്പോൾ അത് വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
  • സ്ത്രീകൾക്ക് പ്രത്യേക കോച്ചുകൾ ഉള്ളതുപോലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക കമ്പാർട്ട്‌മെന്റ് അനുവദിക്കുന്ന കാര്യം മെട്രോ റെയിൽ അധികൃതർ പരിഗണിക്കണം.
  • സീറ്റ് വിഭജനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണം.

 

Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്

നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി തീർപ്പാക്കി.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്