Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro Latest update: നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro

Updated On: 

20 Jan 2026 | 03:42 PM

ചെന്നൈ: മെട്രോ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീക്കിവെച്ചിട്ടുള്ള സീറ്റുകൾ അവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ട്രെയിനുകളിൽ കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധനകൾ നടത്താൻ മെട്രോ റെയിൽ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ വി.പി.ആർ. മേനോൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

 

  • ഓരോ കമ്പാർട്ട്‌മെന്റിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുള്ള സീറ്റുകൾ മറ്റുള്ളവർ കൈയടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • നീക്കിവെച്ചിട്ടുള്ള സീറ്റുകളിൽ ഇരിക്കുകയും അർഹരായവർ വരുമ്പോൾ അത് വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
  • സ്ത്രീകൾക്ക് പ്രത്യേക കോച്ചുകൾ ഉള്ളതുപോലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക കമ്പാർട്ട്‌മെന്റ് അനുവദിക്കുന്ന കാര്യം മെട്രോ റെയിൽ അധികൃതർ പരിഗണിക്കണം.
  • സീറ്റ് വിഭജനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണം.

 

Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്

നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി തീർപ്പാക്കി.

Follow Us
Related Stories
Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്