Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro Latest update: നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro

Updated On: 

20 Jan 2026 | 03:42 PM

ചെന്നൈ: മെട്രോ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീക്കിവെച്ചിട്ടുള്ള സീറ്റുകൾ അവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ട്രെയിനുകളിൽ കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധനകൾ നടത്താൻ മെട്രോ റെയിൽ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ വി.പി.ആർ. മേനോൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

 

  • ഓരോ കമ്പാർട്ട്‌മെന്റിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുള്ള സീറ്റുകൾ മറ്റുള്ളവർ കൈയടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • നീക്കിവെച്ചിട്ടുള്ള സീറ്റുകളിൽ ഇരിക്കുകയും അർഹരായവർ വരുമ്പോൾ അത് വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
  • സ്ത്രീകൾക്ക് പ്രത്യേക കോച്ചുകൾ ഉള്ളതുപോലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക കമ്പാർട്ട്‌മെന്റ് അനുവദിക്കുന്ന കാര്യം മെട്രോ റെയിൽ അധികൃതർ പരിഗണിക്കണം.
  • സീറ്റ് വിഭജനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണം.

 

Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്

നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി തീർപ്പാക്കി.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി