Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro Latest update: നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro

Updated On: 

20 Jan 2026 | 03:42 PM

ചെന്നൈ: മെട്രോ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീക്കിവെച്ചിട്ടുള്ള സീറ്റുകൾ അവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ട്രെയിനുകളിൽ കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധനകൾ നടത്താൻ മെട്രോ റെയിൽ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ വി.പി.ആർ. മേനോൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

 

  • ഓരോ കമ്പാർട്ട്‌മെന്റിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുള്ള സീറ്റുകൾ മറ്റുള്ളവർ കൈയടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • നീക്കിവെച്ചിട്ടുള്ള സീറ്റുകളിൽ ഇരിക്കുകയും അർഹരായവർ വരുമ്പോൾ അത് വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
  • സ്ത്രീകൾക്ക് പ്രത്യേക കോച്ചുകൾ ഉള്ളതുപോലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക കമ്പാർട്ട്‌മെന്റ് അനുവദിക്കുന്ന കാര്യം മെട്രോ റെയിൽ അധികൃതർ പരിഗണിക്കണം.
  • സീറ്റ് വിഭജനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണം.

 

Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്

നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി തീർപ്പാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ