Dharmasthala case: ധർമ്മസ്ഥലക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് മന്ത്രി, മൃതദേഹം കുഴിച്ചെടുക്കൽ നിർത്തിവച്ചു

Dharmasthala exhumation of body stopped: കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചു നോക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ എസ് ഐ ടി തീരുമാനിച്ചതായും മന്ത്രിയെ അറിയിച്ചു.

Dharmasthala case: ധർമ്മസ്ഥലക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് മന്ത്രി, മൃതദേഹം കുഴിച്ചെടുക്കൽ നിർത്തിവച്ചു

Dharmasthala

Published: 

18 Aug 2025 | 06:02 PM

ബംഗളൂരു: ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനെ തുടർന്ന്, കേസ് ദേശീയ ശ്രദ്ധ നേടി. ഒരു അജ്ഞാതൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി.

പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ വ്യക്തിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണസംഘം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു സംശയിക്കുന്ന പത്തിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇതിൽ രണ്ടു സ്ഥലങ്ങളിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടങ്ങളും തലയോട്ടിയും മറ്റും കണ്ടെത്തിയിരുന്നു.

ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര ഇന്ന് നിയമസഭയിൽ ഈ വിഷയത്തിൽ മറുപടി നൽകി. അന്വേഷണം ഇപ്പോൾ പ്രാരംഭഘട്ടത്തിൽ ആണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമേ ഔദ്യോഗിക അന്വേഷണം ആരംഭിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തിയ അസ്ഥികളും മറ്റു തെളിവുകളും വിശകലനത്തിനായി എഫ് എസ് എല്ലിലേക്ക് അയച്ചിട്ടുണ്ട്.

കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചു നോക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ എസ് ഐ ടി തീരുമാനിച്ചതായും മന്ത്രിയെ അറിയിച്ചു. അജ്ഞാതർ കാണിച്ചുതരുന്ന എല്ലാ സ്ഥലങ്ങളും കുഴിച്ച് നോക്കുക പ്രായോഗികമല്ല. അതിനാൽ ശാസ്ത്രീയ റിപ്പോർട്ടുകൾ അനുസരിച്ച് മാത്രമേ ഇനി അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയുള്ളൂ.

വളരെ ഗൗരവത്തോടെയും സുതാര്യമായും ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെയും അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പു നൽകി. കഴിഞ്ഞ 25 വർഷത്തിനിടെ ധർമ്മസ്ഥലയിൽ സ്ത്രീകൾ കാണാതായതുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 19ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

ഡോ പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്നും എഫ് എസ് എൽ റിപ്പോർട്ടുകൾ ആണ് കേസിൽ നിർണായകമാവുക എന്നും മന്ത്രി അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ