Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ

Fraud in stock market at lok sabha election 2024 Rahul against Modi : തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപണിയെ സ്വധീനിക്കാനായി വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നെന്നും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിപണി വൻ തകർന്നെന്നും രാഹുൽ അടിവരയിടുന്നു.

Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ

Fraud in stock market at lok sabha election 2024 Rahul against Modi

Published: 

06 Jun 2024 | 07:47 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി രം​ഗത്ത്. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്നാണ് രാഹുൽ അതിനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ച തകർച്ചയിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് രാഹുലിൻ്റെ വാദം.

എ ഐ സി സി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരേ രാഹുൽ ആഞ്ഞടിച്ചത്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവർക്കു പുറമേ വ്യാജ എക്സിറ്റ് പോൾ നടത്തിയവര്‍ വരെ കുറ്റക്കാരാണെന്നും ഇവർക്കെതിരേ അന്വേഷണം നടത്തണം എന്നും രാഹുൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് രാഹുലിൻ്റെ ആവശ്യം.

ALSO READ- മോദിയുടെ സത്യപ്രതിജ്ഞ കാണാൻ എത്തുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡൻ്റു

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപണിയെ സ്വധീനിക്കാനായി വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നെന്നും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിപണി വൻ തകർന്നെന്നും രാഹുൽ അടിവരയിടുന്നു. ഇതിനെല്ലാം പിന്നിൽ ​ഗൂഢാലോചനയുണ്ട്, തെരഞ്ഞെടുപ്പ് സമയത്ത് ജൂൺ നാലിനു വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നു പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു. ഷെയറുകൾ വാങ്ങി വയ്ക്കാനും അമിത് ഷാ പറഞ്ഞു എന്നാമ് റിപ്പോർട്ട്.

തുടർന്ന് എക്സിറ്റ് പോൾ ഫലം വരികയും ഒാഹരി വിപണി കുതിയ്ക്കുകയും ചെയ്തു. ഫലം വന്നപ്പോൾ ഓഹരി തകർന്നു. നഷ്ടം സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കായിരുന്നു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് അവർക്ക് സംഭവിച്ചതെന്നും രാഹുൽ ആരോപണത്തിൽ വ്യക്തമാക്കുന്നു.
400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ തട്ടിപ്പിന് കൂട്ട് നിന്നത് എന്നും രാഹുൽ ആരോപിക്കുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്