AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bomb Threat : ബോംബ് വെച്ച് തകർക്കും; നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി

Narendra Modi Stadium Bomb Threat : അതേസമയം ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര എന്നിവയുൾപ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളും നിരീക്ഷണത്തിലാണ്

Bomb Threat : ബോംബ് വെച്ച് തകർക്കും; നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി
Bomb Threat GujarathImage Credit source: TV9 Network
Arun Nair
Arun Nair | Updated On: 08 May 2025 | 09:02 PM

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി. ഇ-മെയിൽ വഴിയാണ് ഭീക്ഷണി സന്ദേശം എത്തിയത്. സ്റ്റേഡിയം ബോംബ് വെച്ച് തകർക്കും എന്നായിരുന്നു സന്ദേശം. “പാകിസ്ഥാൻ ജെകെ” എന്ന ഇ-മെയിൽ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം എത്തിയത്. തൊട്ടു പിന്നാലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അഹമ്മദാബാദ് പോലീസിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെയ്-14-ന് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് മത്സരം നടക്കാനിരിക്കെയാണ് ഇത്തരമൊരു ഭീക്ഷണി. .

അതേസമയം ഭീക്ഷണി ഗൗരവമായി എടുക്കുന്നുവെന്നും സ്റ്റേഡിയത്തിന് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര എന്നിവയുൾപ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളും നിരീക്ഷണത്തിലാണ്, സെൻസിറ്റീവ് മേഖലകളിൽ കൂടുതൽ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മത കേന്ദ്രങ്ങങൾ, പ്രധാന സ്റ്റേഡിയങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെല്ലാം പതിവായി പട്രോളിംഗ് സുരക്ഷാ പരിശോധനകൾ എന്നിവ ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ചാനലുകളും സോഷ്യൽ മീഡിയയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Us