India vs Pakistan Conflict: പാക്ക്– ഇന്ത്യ സംഘർഷം; സുരക്ഷ വര്‍ദ്ധിപ്പിച്ചു, അതീവ ജാഗ്രതയില്‍ രാജ്യം
Security Measures Tightened Across India: രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ച് രാജ്യം. മുന്കരുതലിന്റെ ഭാഗമായി അമൃത്സർ, പത്താൻകോട്ട്, ബാർമർ, മാതാ വൈഷ്ണോദേവി എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. കൂടാതെ, ശ്രീനഗര്‍, ജമ്മു, ഉദംപൂർ, ഫിറോസ്പൂർ, പത്താൻകോട്ട്, ബാർമർ, ജയ്സാൽമീർ, അമൃത്സർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഇന്റർനെറ്റും വിച്ഛേദിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിളും ഓരോ യാത്രക്കാരും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് (എസ്എൽപിസി) വിധേയരാകും. ടെർമിനൽ കെട്ടിടങ്ങളിലേക്കുള്ള സന്ദർശക പ്രവേശനം പൂർണമായും നിരോധിച്ചു.
എല്ലാ സിസിടിവി ക്യാമറകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിമാനത്താവള ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവള ടെർമിനലുകൾ/ഇൻസ്റ്റാളേഷനുകൾ, വിമാനത്താവളങ്ങളിലെ പാർക്കിംഗ് ഏരിയകൾ എന്നിവയിൽ സുരക്ഷ വർധിപ്പിക്കും. വിമാനത്താവള പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെയും ജീവനക്കാരുടെയും ഐഡികൾ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം, യാത്രക്കാരുടെ ബാഗേജുകൾ പരിശോധിക്കുന്നതും ഉറപ്പാക്കും.
ALSO READ: പാക് മണ്ണിൽ പ്രത്യാക്രമണം തുടങ്ങി ഇന്ത്യ; ലാഹോറിലും സിയാൽകോട്ടിലും വ്യോമാക്രമണം
എഎൻഐ പങ്കുവെച്ച പോസ്റ്റ്:
Bureau of Civil Aviation Security (BCAS) instructed all airlines and airports across the country to enhance security measures. All passengers at all airports will undergo Secondary Ladder Point Check (SLPC). Visitor entry to terminal buildings has been banned. Air Marshal will be…
— ANI (@ANI) May 8, 2025
അതേസമയം, പാകിസ്താന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ധര്‍മ്മശാലയിലെ ഐപിഎല്‍ മത്സരം നിര്‍ത്തിവെച്ചു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് നിര്‍ത്തിവെച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണയ്ക്കുകയും സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.