Kerala’s Name Change Bill: കേരളമാകാനൊരുങ്ങി ‘കേരള’! ചരിത്രപരമായ പേരുമാറ്റ ബിൽ ഇന്ന് ലോക്‌സഭയിലേക്ക്
Amit Shah set to introduce bill renaming Kerala to Keralam: കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള രണ്ട് സുപ്രധാന ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യത. ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്തുകൊണ്ട് 'കേരളം' എന്ന് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ബില്‍ അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചേക്കും
ന്യൂഡല്‍ഹി: കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള രണ്ട് സുപ്രധാന ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യത. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ സാമ്പത്തിക അധികാരങ്ങൾ വിപുലീകരിക്കുന്നതിനുള്ള ബില്ലാണ് ഇന്ന് അമിത് ഷാ അവതരിപ്പിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന ബില്‍. നിലവിലെ മൺസൂൺ സമ്മേളനം അവസാനിക്കാൻ നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ‘ദി കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026’ ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്തുകൊണ്ട് കേരളത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തുടർന്നാണ് ഈ നീക്കം. കേന്ദ്ര മന്ത്രിസഭ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു. ട്രിബ്യൂണൽ പരിഷ്കരണ ബിൽ 2026, ഗനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026 തുടങ്ങിയ ബില്ലുകളും അവതരിപ്പിക്കുന്നതിനായി ലോക്‌സഭ തിങ്കളാഴ്ച പരിഗണിക്കും.
എൻസിഡിസി ബിൽ
‘നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഭേദഗതി) ബിൽ, 2026’, എൻസിഡിസിയുടെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. കരട് ബിൽ അനുസരിച്ച്, പ്രധാനമായും സഹകരണ സംഘങ്ങൾ വഴി പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് പകരം, ‘സഹകരണ വികസനത്തിൽ’ ഏർപ്പെട്ടിരിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ കോർപ്പറേഷന് ഇനി സാധിക്കും.
സ്റ്റാറ്റ്യൂട്ടറി ബോഡികൾ, സംസ്ഥാന സർക്കാർ ഏജൻസികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഇപ്പോൾ സഹകരണ സംഘങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവ നൽകുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ പലതും സഹകരണ സംഘങ്ങളായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, നിലവിലുള്ള നിയമപ്രകാരം എൻസിഡിസിക്ക് ഇവയ്ക്ക് നേരിട്ട് ധനസഹായം നൽകാൻ കഴിയില്ല.
Also Read: Narendra Modi: കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളെ കണ്ട് പ്രധാനമന്ത്രി; സെല്‍ഫി വീഡിയോ വൈറല്‍
ഇതിന് പരിഹാരമായി, സഹകരണ സംഘങ്ങൾക്ക് മാത്രമല്ല, ‘സഹകരണ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു സ്ഥാപനത്തിനും’ നേരിട്ട് വായ്പകളും ഗ്രാന്റുകളും നൽകാനും, കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ ഇത്തരം സ്ഥാപനങ്ങളുടെ ഓഹരി മൂലധനത്തിൽ നിക്ഷേപം നടത്താനും ബിൽ കോർപ്പറേഷന് അനുമതി നൽകുന്നു.
മറ്റ് ബില്ലുകള്‍
വിവിധ ട്രിബ്യൂണലുകളിലെ അധ്യക്ഷൻമാരുടെയും അംഗങ്ങളുടെയും യോഗ്യത, നിയമനം, സേവന വ്യവസ്ഥകൾ എന്നിവയിൽ കാര്യക്ഷമത, സ്വയംഭരണാധികാരം, സുതാര്യത, ഏകീകൃതത എന്നിവ വർധിപ്പിക്കുന്നതിനും ഒരു നാഷണൽ ട്രിബ്യൂണൽ കമ്മീഷൻ രൂപീകരിക്കുന്നതിനുമായി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ ട്രിബ്യൂണൽ പരിഷ്കരണ ബിൽ 2026 അവതരിപ്പിക്കും. ഗജേന്ദ്ര സിംഗ് ശെഖാവത്, ജയന്ത് ചൗധരി, പങ്കജ് ചൗധരി, കീർത്തി വർദ്ധൻ സിംഗ്, സുകാന്ത മജുംദാർ, ടോഖൻ സാഹു എന്നിവരുൾപ്പെടെയുള്ള നിരവധി കേന്ദ്രമന്ത്രിമാർ മേശപ്പുറത്ത് രേഖകൾ വയ്ക്കുന്നതും ലോക്‌സഭയുടെ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുന്നു.
English Summary
Union Home Minister Amit Shah is scheduled to introduce the Kerala (Alteration of Name) Bill in the Lok Sabha today. The bill seeks to amend the Constitution to officially change the state’s name from Kerala to Keralam. This proposal stems from a resolution previously passed by the Kerala Legislative Assembly.