Lawrence Bishnoi: ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം എടുക്കാൻ സ്റ്റേഷനുള്ളിൽ ‘സ്റ്റുഡിയോ’ സൗകര്യം ഒരുക്കി പോലീസ്; വിമർശിച്ച് ഹൈക്കോടതി

Lawrence Bishnoi Jail Interview: പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജിന്റെ ഓഫീസാണ് ലോറൻസ് ബിഷ്‌ണോയുടെ അഭിമുഖത്തിന് വേണ്ടി സ്റ്റുഡിയോയായി ഉപയോഗിച്ചത്.

Lawrence Bishnoi: ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം എടുക്കാൻ സ്റ്റേഷനുള്ളിൽ സ്റ്റുഡിയോ സൗകര്യം ഒരുക്കി പോലീസ്; വിമർശിച്ച് ഹൈക്കോടതി

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയ് (Social Media Image)

Published: 

31 Oct 2024 | 08:12 AM

ചണ്ഡീഗഢ്: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം എടുക്കാനായി ഒരു ടിവി ചാനലിന്, പോലീസ് സ്റ്റേഷനുള്ളിൽ സ്റ്റുഡിയോ സൗകര്യം ഒരുക്കികൊടുത്തതിൽ പഞ്ചാബ് പോലീസിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. 2022 സെപ്റ്റംബറിൽ നടന്ന അഭിമുഖത്തെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പരാമർശം. ലോറൻസ് ബിഷ്‌ണോയിക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത്, പ്രതിയുടെ കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജിന്റെ ഓഫീസാണ് അഭിമുഖത്തിന് വേണ്ടി സ്റ്റുഡിയോയായി ഉപയോഗിച്ചത്. കൂടാതെ, ഇതിനായി ഔദ്യോഗിക വൈ-ഫൈ കണക്‌ഷനും ഉപയോഗപ്പെടുത്തി. ഈ സംഭവത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു പുറമെ, അഭിമുഖം നടത്താൻ സഹായങ്ങൾ ചെയ്തു കൊടുത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

ഈ സംഭവം അഴിമതി നിരോധന നിയമപരിധിക്കുള്ളിൽ വരുമോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. അതെ സമയം, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പ്രതിയുടെയോ അവരുടെ സഹായികളുടെയോ സഹായങ്ങൾ ലഭിച്ചിരിക്കാം എന്ന നിഗമനത്തിലേക്കും ഹൈക്കോടതി എത്തിച്ചേർന്നു. ഇതിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രബോധ് കുമാറിന് കീഴിൽ മൂന്നംഗ സംഘത്തെ കോടതി ചുമതലപ്പെടുത്തി.

ALSO READ: ദാവൂദ് ഇബ്രാഹിമിനെ പോലും കടത്തിവെല്ലാൻ ശേഷിയുള്ള അധോലോക നായകൻ; ആരാണ് ലോറൻസ് ബിഷ്ണോയ്?

പഞ്ചാബിലെ കരറിലുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (സിഐഎ) പരിസരപ്രദേശങ്ങളിൽ വെച്ചാണ് ബിഷ്ണോയുടെ ആദ്യ അഭിമുഖം ഷൂട്ട് ചെയ്യുന്നത്. ജയ്‌പൂർ ജയിലിൽ വെച്ചായിരുന്നു രണ്ടാമത്തെ അഭിമുഖം. ഈ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർ ഏഴ് പേരിൽ രണ്ടു പേർ മാത്രമാണ് ഓഫീസർമാർ. അതിനാൽ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെയും ഹൈക്കോടതി വിമർശിച്ചു.

പഞ്ചാബിൽ മാത്രം 71 ക്രിമിനൽ കേസുകളുള്ള ഒരു കുപ്രസിദ്ധ കുറ്റവാളിയാണ് ലോറൻസ് ബിഷ്‌ണോയി. അടുത്തിടെ കൊല്ലപ്പെട്ട മുൻ മന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ചുമതലയും ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. നടൻ സൽമാൻ ഖാനെതിരെ നിരന്തരം വധ ഭീഷണി ഉയർത്തുന്നതും ഇവർ തന്നെയാണ്. നിലവിൽ, സബർമതി ജയിലിൽ അതീവ സുരക്ഷാ വാർഡിലാണ് ബിഷ്ണോയ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ