AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Man Dupes Women Marriage : വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയിൽ

Man Dupes Women Marriage Cheated : വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. മാട്രിമോണിയൽ സൈറ്റുകളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് വിവാഹം കഴിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്.

Man Dupes Women Marriage : വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയിൽ
Man Dupes Women Marriage Cheated (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 29 Jul 2024 15:33 PM

വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വിവാഹത്തട്ടിപ്പ് കേസ് പ്രതി പിടിയിൽ. മാട്രിമോണിയൽ സൈറ്റുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ വിവാഹം കഴിച്ചതിന് ശേഷം സ്ത്രീകളുടെ പക്കലുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത പ്രതിയിലാണ് പിടിയിലായത്.

43 വയസുകാരനായ ഫിറോസ് നിയാസ് ഷെയ്ഖ് ആണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വച്ച് പോലീസ് പിടിയിലായത്. നല സോപാര സ്വദേശിനിയായ ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ വിവാഹം കഴിക്കും. കല്യാണത്തിന് പിന്നാലെ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ് എന്നും പോലീസ് പറഞ്ഞു.

Also Read : Man Steals RTC Bus: അമ്മായിയമ്മയെ കാണാൻ പോകാൻ സർക്കാർ ബസ് മോഷ്ടിച്ചു; യുവാവ് പിടിയിൽ

2023 ഒക്ടോബറിനും നവംബറിനുമിടയില്‍ 6.5 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി നല സോപാര സ്വദേശിനി പരാതിനൽകിയിരുന്നു. ഈ പരാതിയിലായിരുന്നു പോലീസ് അന്വേഷണം. ചോദ്യം ചെയ്യലിൽ ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. 2015 മുതല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി താൻ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തു.