Tahawwur Hussain Rana: ‘താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തൻ, മുംബൈ ഭീകരാക്രമണത്തിലും പങ്കുണ്ട്; വെളിപ്പെടുത്തലുമായി തഹാവൂർ റാണ

Tahawwur Hussain Rana: തനിക്കും ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായും  റാണ വെളിപ്പെടുത്തി.

Tahawwur Hussain Rana: താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തൻ, മുംബൈ ഭീകരാക്രമണത്തിലും പങ്കുണ്ട്; വെളിപ്പെടുത്തലുമായി തഹാവൂർ റാണ

Tahawwur Rana

Updated On: 

07 Jul 2025 15:11 PM

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണ. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും സൗദി അറേബ്യയിലേക്ക് രഹസ്യ ദൗത്യത്തിനായി അയച്ചതാണെന്നും റാണല പറഞ്ഞതായി മുംബൈ പോലീസ് വൃത്തങ്ങൾ അറിയിച്ചു.

26/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായും  റാണ വെളിപ്പെടുത്തി.

തഹാവൂർ ഹുസൈൻ റാണയുടെ വെളിപ്പെടുത്തൽ

പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും ഇറാഖ് കുവൈത്ത് അധിനിവേശ സമയത്ത് സൗദി അറേബ്യയിലേക്ക് ഒരു രഹസ്യ ദൗത്യത്തിനായി അയച്ചതാണെന്നും റാണ പറഞ്ഞു. 1986-ൽ റാവൽപിണ്ടിയിലെ ആർമി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയതായും തുടർന്ന് ക്വറ്റയിൽ ക്യാപ്റ്റനായി (ഡോക്ടർ) നിയമിതനായെന്നും റാണ പറഞ്ഞു. സിന്ധ്, ബലൂചിസ്ഥാൻ, ബഹവൽപൂർ, സിയാച്ചിൻ-ബലോത്ര സെക്ടർ എന്നിവയുൾപ്പെടെ പാകിസ്ഥാനിലെ സെൻസിറ്റീവ് സൈനിക മേഖലകളിൽ ജോലി ചെയ്തിരുന്നതായി റാണ കൂട്ടിച്ചേർത്തു.

26/11 ഗൂഢാലോചനയിലെ പ്രധാനികളായ അബ്ദുൾ റഹ്മാൻ പാഷ, സാജിദ് മിർ, മേജർ ഇഖ്ബാൽ എന്നിവരെ അറിയാമെന്ന് റാണ സമ്മതിച്ചു. ഇവരെല്ലാം പാകിസ്ഥാനുമായി ബന്ധമുള്ളവരും മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ടവരുമാണ്. 26/11 ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഒപ്പം 2003 നും 2004 നും ഇടയിൽ ലഷ്കർ-ഇ-ത്വയ്ബയുമായി മൂന്ന് പരിശീലന കോഴ്‌സുകളിൽ പങ്കെടുത്തിട്ടുണ്ട്. മുംബൈ ഇമിഗ്രേഷൻ സെന്ററിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഹെഡ്‌ലിയുടേതല്ല, മറിച്ച് തന്റേതാണെന്ന് റാണ അവകാശപ്പെട്ടതായും മുംബൈ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ALSO READ: ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിന് സമീപം കപ്പലില്‍ സ്‌ഫോടനം

26/11 ആക്രമണത്തിലെ പങ്ക്

26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വിവരം. 26/11 ആക്രമണങ്ങൾ പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്ഐ) സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കനേഡിയൻ വ്യവസായിയും പാകിസ്ഥാൻ വംശജനുമായ 64 കാരനായ തഹാവൂർ റാണ, 26/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയായിരുന്നു. യുഎസ് പൗരനായ ഹെഡ്‌ലി, ആക്രമണം ആസൂത്രണം ചെയ്ത പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രധാന പ്രവർത്തകനായിരുന്നു. മുംബൈയിലെ രണ്ട് ആഡംബര ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷൻ,  ജൂത കേന്ദ്രം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ