Mysterious Disease: അജ്ഞാത രോഗം; ജമ്മു കശ്മീരിൽ മരണം 16 ആയി, വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ

Mysterious Disease In Jammu and Kashmir: ഈ അജ്ഞാതരോഗത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണം കണ്ടെത്താൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബാധൽ ഗ്രാമത്തിൽ ഈ രോഗം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രശ്നം പരിഹരിക്കാൻ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോ​ഗത്തിൽ പറഞ്ഞു.

Mysterious Disease: അജ്ഞാത രോഗം; ജമ്മു കശ്മീരിൽ മരണം 16 ആയി, വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ

Mysterious Disease In Jammu.

Published: 

20 Jan 2025 | 07:15 AM

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിലാണ് ഈ അജ്ഞാതരോഗം പിടിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ അജ്ഞാത രോ​ഗം ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. മുപ്പതിലധികം പേർക്ക് അജ്ഞാത രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സ്ഥിതി​ഗതികൾ നിരീക്ഷിക്കാനും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാനും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അധികൃതർക്ക് നിർദേശം നൽകി.

ഈ അജ്ഞാതരോഗത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണം കണ്ടെത്താൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബാധൽ ഗ്രാമത്തിൽ ഈ രോഗം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പിജിഐഎംഇആർ ചണ്ഡീഗഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരും രോ​ഗത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

മരണങ്ങൾ കൂടുന്നതിനാലും അഞ്ജാത രോ​ഗം കണ്ടെത്താൻ കഴിയാത്തതിനാലും പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോ​ഗത്തിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ട സഹായം നൽകാനും സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടൽ ദുല്ലൂ എന്നിവരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങൾ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പനി, അമിതമായി ശരീരം വിയർക്കൽ, ഛർദി, നിർജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരിൽ പലരിലും കണ്ട പ്രധാനലക്ഷണങ്ങൾ. രോ​ഗാവസ്ഥ കണ്ടെത്തുന്നതിനായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയിലൊന്നിലും മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യം നിലവിലില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ജമ്മു കശ്മീർ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിരുന്നു. എന്നാൽ മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകൾ കണ്ടെത്താനായില്ലെന്നാണ് കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ പറയുന്നത്. മരണസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏർപ്പെടുത്തിയ വിദഗ്ധ സംഘം കഴിഞ്ഞദിവസം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘവും സംഭവം നിരീക്ഷിച്ച് വരികയാണ്.

 

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി