PM Modi Kanniyakumari Visit: നരേന്ദ്രമോദി വിവേകാനന്ദപ്പാറയിലെത്തി; ഇനി ധ്യാനനിമിഷങ്ങൾ

PM At Vivekananda rock: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ആത്മപരിശോധനയ്ക്കും ധ്യാനത്തിനുമായി പ്രധാനമന്ത്രി മുമ്പ് കേദാർനാഥ് ഗുഹ തിരഞ്ഞെടുത്തിരുന്നു.

PM Modi Kanniyakumari Visit: നരേന്ദ്രമോദി വിവേകാനന്ദപ്പാറയിലെത്തി; ഇനി ധ്യാനനിമിഷങ്ങൾ
Updated On: 

30 May 2024 | 08:42 PM

കന്യാകുമാരി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഊർജിത പ്രചാരണം വ്യാഴാഴ്ച വൈകീട്ടോടെ അവസാനിച്ചതിനേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂർ നീണ്ട ധ്യാനത്തിനായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള വിവേകാനന്ദ പാറ സ്മാരകത്തിലെത്തി. പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നതിനാൽ ഏകദേശം 2,000 സുരക്ഷാ ഉദ്യോഗസ്ഥരെ കർശന നിരീക്ഷണം നടത്തുന്നതിനായി ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തീരത്ത് സ്ഥിതിചെയ്യുന്ന പാറയ്ക്ക് ചുറ്റും വൻ സുരക്ഷാ കവചമാണ് ഉള്ളത്.

പ്രധാനമന്ത്രിയുടെ ആരാധ്യ പുരുഷനാണ് വിവേകാനന്ദൻ. അദ്ദേഹത്തിന് ദിവ്യ ദർശനം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന ധ്യാന മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ ജൂൺ 1 വൈകുന്നേരം വരെ മോദി ധ്യാനിക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ എത്തിയ പ്രധാനമന്ത്രി മോദി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് അദ്ദേഹം ഫെറി സർവീസ് വഴി വിവേകാനന്ദപ്പാറയിലേക്ക് പോയി. അവിടെ ജൂൺ 1 വരെ തുടരാനാണ് തീരുമാനം.

മുൻ നിശ്ചയ പ്രകാരമുള്ള ധ്യാനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ധോതിയും വെള്ള ഷാളും ധരിച്ച്, ക്ഷത്രത്തിൽ പ്രദക്ഷിണം പൂർത്തിയാക്കിയ മോദി മറ്റ് പ്രാർത്ഥനകളും നടത്തി. പൂജാരിമാർ നടത്തിയ പ്രത്യേക പൂജയ്ക്കു ശേഷം, അദ്ദേഹം ക്ഷേത്ര പ്രസാദം സ്വീകരിച്ചു. അതിൽ ഒരു ഷാളും ദേവിയുടെ ഫ്രെയിം ചെയ്ത ഫോട്ടോയും ഉൾപ്പെട്ടിരുന്നു. തുടർന്ന് കടത്തുവള്ളത്തിൽ പാറയിൽ എത്തി. അവിടെ അദ്ദേഹം ധ്യാനമണ്ഡപത്തിൽ ധ്യാനം ആരംഭിച്ചു. ധ്യാന പരിശീലനത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, മണ്ഡപത്തിലേക്കുള്ള ഗോവണിപ്പടികളിൽ മോദി കുറച്ച് സമയം ചിലവഴിച്ചു.

ALSO READ – വിവേകാനന്ദന്‍ ധ്യാനമിരുന്ന സ്ഥലത്ത് 48 മണിക്കൂര്‍ ധ്യാനം; മോദി കന്യാകുമാരിയിലേക്ക്‌

ഇവിടം എല്ലാ ദിശകളിൽ നിന്നും പാറയെ ചുറ്റി നിൽക്കുന്ന കടലിൻ്റെ അതിശയകരമായ കാഴ്ചകൾ കാണാൻ കഴിയുന്ന സ്ഥലമാണ്. സ്മാരകത്തിന് സമീപമുള്ള തിരുവള്ളുവർ പ്രതിമയും സന്ദർശിക്കും. സ്മാരകവും 133 അടി ഉയരമുള്ള പ്രതിമയും നിർമ്മിച്ചിരിക്കുന്നത് കടലിലെ പാറയിലാണ്. ഇതും വിവേകാനന്ദപ്പാറയ്ക്ക് സമീപമാണ് ഉള്ളത്. മോദി 45 മണിക്കൂർ തങ്ങുന്നത് സംബന്ധിച്ച് കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

1892-ൽ കടലിനുള്ളിലെ പാറകളിൽ ധ്യാനത്തിലേർപ്പെട്ട സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി സ്ഥാപിച്ച സ്മാരകത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ആത്മപരിശോധനയ്ക്കും ധ്യാനത്തിനുമായി പ്രധാനമന്ത്രി മുമ്പ് കേദാർനാഥ് ഗുഹ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹം ഇപ്പോൾ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ആത്മീയമായി പ്രാധാന്യമുള്ള സ്ഥലമാണ് ഇത്തവണ തിരഞ്ഞെടുത്തത്.

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം