Jammu And Kashmir: പുതിയ മന്ത്രിസഭ രൂപീകരണം; ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

President's Rule Revoked In Jammu And Kashmir: രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഒമർ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Jammu And Kashmir: പുതിയ മന്ത്രിസഭ രൂപീകരണം; ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, JKNC വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുല്ല (Image Credits: PTI)

Published: 

14 Oct 2024 | 06:11 AM

ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി (President’s Rule In Jammu And Kashmir) ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സാഹചര്യത്തിലാണ് നടപടി. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. 10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്.

ജമ്മു കശ്മീരിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കാനിരിക്കെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചിരിക്കുന്നത്. ഒമർ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഒമർ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ALSO READ: ഒമർ അബ്ദുള്ള അടുത്ത മുഖ്യമന്ത്രി?; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്

മിക്ക എക്‌സിറ്റ് പോളുകളും ഫോട്ടോ ഫിനിഷ് പ്രവചിച്ച ജമ്മു കശ്മീരിൽ, നാഷണൽ കോൺഫറൻസ് പാർട്ടിയുടെ ആവേശകരമായ തിരിച്ചുവരവാണ് കാണാനായത്. പാർട്ടി 41 സീറ്റുകളിലാണ് വിജയിച്ചത്. സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റുകൾ നേടി. മുൻപ് 2014ലാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസിന് വെറും 12 സീറ്റുകളിലും നാഷണൽ കോൺഫറൻസിന് 15 സീറ്റുകളുമാണ് നേടാനായത്. 28 സീറ്റുകളിൽ പിഡിപിയും 25 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. ഇരു പാർട്ടികളും ചേർന്ന് സഖ്യമുണ്ടാക്കിയാണ് പിന്നീട് സംസ്ഥാനം ഭരിച്ചത്.

2019ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ആ തീരുമാനം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച് കാണുന്നുണ്ട്. 2014നെ അപേക്ഷിച്ച് ബിജെപിക്ക് കാര്യമായ നഷ്ടമുണ്ടായില്ലെങ്കിലും പിഡിപിയ്ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയത്.

Related Stories
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ