Kerala Bank: കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്‌; വായ്പയിലടക്കം നിയന്ത്രണം

Kerala Bank Demoted to C Class: പുതിയ വായ്പകള്‍ മാത്രമല്ല 25 ലക്ഷത്തിന് മുകളില്‍ ഇതുവരെ നല്‍കിയ എല്ലാ വായ്പകളും തിരിച്ചുപിടിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ബാങ്കില്‍ 80 ശതമാനത്തിലധികവും വ്യക്തിഗത വായ്പകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Kerala Bank: കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്‌; വായ്പയിലടക്കം നിയന്ത്രണം

Kerala Bank

Updated On: 

25 Jun 2024 | 08:48 PM

തിരുവനന്തപുരം: കേരള ബാങ്കിനെ (Kerala Bank) റിസര്‍വ് ബാങ്ക് സി ക്ലാസ് (Reserve Bank C Class) പട്ടികയിലേക്ക് തരംതാഴ്ത്തി. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. ഇതോടെ വായ്പ നല്‍കുന്നതിലടക്കം കേരള ബാങ്കിന് നിയന്ത്രണമുണ്ട്. ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാന്‍ കേരള ബാങ്കിന് സാധിക്കില്ല. ഇതുവരെ നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പ നിയന്ത്രണം ചൂണ്ടിക്കാട്ടി വിവിധ ശാഖകള്‍ക്ക് കേരള ബാങ്ക് കത്തയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് സി ക്ലാസ് പട്ടികയിലേക്ക് ബാങ്കിനെ മാറ്റിയെന്നും അതനുസരിച്ച് ഇനി വ്യക്തിഗത വായ്പകള്‍ 25 ലക്ഷത്തിന് മുകളില്‍ കൂടരുതെന്നും കാണിച്ചാണ് ബാങ്ക് ശാഖകള്‍ക്ക് കത്തയച്ചത്.

Also Read: Pension Mustering: മസ്റ്ററിങ് ഇല്ലാതെ 1600 രൂപ പെൻഷൻ കിട്ടില്ലേ? വാർഷിക മസ്റ്ററിങ്ങിൽ അറിഞ്ഞിരിക്കാൻ ചിലത്

പുതിയ വായ്പകള്‍ മാത്രമല്ല 25 ലക്ഷത്തിന് മുകളില്‍ ഇതുവരെ നല്‍കിയ എല്ലാ വായ്പകളും തിരിച്ചുപിടിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ബാങ്കില്‍ 80 ശതമാനത്തിലധികവും വ്യക്തിഗത വായ്പകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന തുകയുടേതായി നിലവിലുള്ളത് ഭവന, കാര്‍ഷിക വായ്പകളാണെന്നാണ് ബാങ്ക് പറയുന്നത്. അതുകൊണ്ട് 25 ലക്ഷം വ്യക്തിഗത വായ്പാ പരിധി ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Also Read: Kerala Pension Mustering: വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം?

കേരള ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റിയാണ് നബാര്‍ഡ്. മൂലധന പര്യാപ്തതയും നിഷ്‌ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിശോധിച്ചും മാര്‍ക്കിട്ടുമാണ് പട്ടിക തയാറാക്കിയത്. ഭരണ സിമിതിയില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പുറമേ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും 7 ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതുമാണ് കേരള ബാങ്കിനെ വലച്ചത്. മാത്രമല്ല സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച കിട്ടാക്കടവും ബാങ്കിന് ബാധ്യതയായി.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ