Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത

Sadhvi Prem Baisa Death Mystery: സാധ്വി മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വിടവാങ്ങൽ കുറിപ്പാണ് ഇപ്പോൾ ദുരൂഹതകൾ അഴിച്ചുവിടുന്നത്. താൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണെന്ന പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

Sadhvi Prem Baisa: ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത

Sadhvi Prem Baisa

Published: 

30 Jan 2026 | 07:14 AM

ജോധ്പൂർ: രാജസ്ഥാനിലെ പ്രശസ്ത ആത്മീയനേതാവും യുവസന്യാസിനിയുമായ സാധ്വി പ്രേം ബൈസയുടെ (25) മരണത്തിൽ നിഗൂഢതകൾ ഉയരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബോധരഹിതയായ നിലയിൽ പിതാവും സഹായിയും ചേർന്ന് ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മിനിറ്റുകൾക്ക് മുൻപേ മരണം സംഭവിച്ചുവെന്ന ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയരുന്നത്. ജോധ്പൂർ ആരതിനഗർ ആശ്രമത്തിലെ അന്തേവാസിയായ സാധ്വിയുടെ മരണം ആത്മഹത്യയോ അതോ മറ്റെന്തെങ്കിലുമാണോ എന്നതാണ് പോലീസിൻ്റെ സംശയം.

സാധ്വി മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വിടവാങ്ങൽ കുറിപ്പാണ് ഇപ്പോൾ ദുരൂഹതകൾ അഴിച്ചുവിടുന്നത്. താൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണെന്ന പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. “ജീവിച്ചിരുന്നപ്പോൾ എനിക്ക് നീതി ലഭിച്ചില്ല, എന്നാൽ എൻ്റെ മരണശേഷം തീർച്ചയായും എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന സാധ്വിയുടെ വാക്കുകൾ ഭക്തരെയും പോലീസിനെയും ഒരുപോലെ സംശയത്തിലേക്ക് എത്തിക്കുന്നത്.

ALSO READ: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ

മരണത്തിന് മണിക്കൂറുകൾക്ക് ശേഷം എങ്ങനെ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു എന്നത് കേസിൽ വൻ ഗൂഢാലോചനയുണ്ടെന്ന സംശയത്തിന് ബലം നൽകുകയാണ്. തന്റെ മകൾ മരിക്കുമെന്ന് ഉറപ്പായപ്പോൾ ആരോടും ഒന്നും പറയാതെ അവൾ തന്നെ തയ്യാറാക്കി വെച്ചതാണ് ഇതെന്നാണ് പിതാവ് വീരം നാഥ് പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.

മൊബൈൽ ഫോൺ ലൊക്കേഷനും പോസ്റ്റ് ചെയ്ത ഐപി അഡ്രസ്സും കേന്ദ്രീകരിച്ച് സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുൻപ് സാധ്വിക്ക് നൽകിയ ഇഞ്ചക്ഷനും, ഈ സോഷ്യൽ മീഡിയ പോസ്റ്റും തമ്മിൽ ബന്ധമുണ്ടോ എന്നാണ് പോലീസ് നിലവിൽ പരിശോധിക്കുന്നത്. പോസ്റ്റ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് പ്രസിദ്ധീകരിച്ചതാണോ മാറ്റാരെങ്കിലും പിന്നീട് ചെയ്തതാണോ എന്നും സംശയിക്കുന്നുണ്ട്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
Maggi at hill station: തണുപ്പകറ്റാൻ സ്വെറ്ററിനേക്കാൾ ബെസ്റ്റ് ഇൻസ്റ്റന്റ് നൂഡിൽസോ ? ഹിൽ സ്‌റ്റേഷനുകളിൽ ഒരു ദിവസം മാ​ഗി വിറ്റാൽ കിട്ടുക പതിനായിരങ്ങൾ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ