ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 10 പേർ വെന്തുമരിച്ചു
അപകടസമയത്ത് ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ബസ് തീ പിടുത്തങ്ങൾ അധികൃതരെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതിനിടയിൽ ഇതിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ആന്ധ്രാപ്രദേശ്: മർകപുരം ജില്ലയിൽ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. 10 പേരാണ് വെന്ത് മരിച്ചത്. പെട്ടെന്നുള്ള തീപിടുത്തത്തിൽ ബസ് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. റായവാരത്തിനടുത്താണ് സംഭവം. എതിരെ വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടസമയത്ത് ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദിൽ നിന്ന് പാമൂറിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിൻ്റെയാണ് ബസ്. ചിമകുർത്തിയിൽ നിന്ന് ചരൽ കയറ്റി വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചതായാണ് വിവരം. പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ബസിലുണ്ടായിരുന്ന 12 പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, 20-ൽ അധികം പേർക്കും ഗുരുതരമായ പൊള്ളലാണ്.
അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കണിഗിരി, പാമൂർ പ്രദേശങ്ങളിലെ താമസക്കാരാണെന്നാണ് വിവരം. നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.