Pahalgam Attack Terrorists Sketches: പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

Sketches of 3 Suspected Pahalgam Attackers Released: ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോർട്ട്. അക്രമണ സമയത്ത് അവിടെ ഉണ്ടായിരുന്ന പലരെയും കൊണ്ട് രേഖാചിത്രങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

Pahalgam Attack Terrorists Sketches: പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍

Updated On: 

23 Apr 2025 | 12:52 PM

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്ന് തീവ്രവാദികളുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണെന്ന് അന്വേഷ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ദൃക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്.

അക്രമണ സമയത്ത് അവിടെ ഉണ്ടായിരുന്ന പലരെയും കൊണ്ടുവന്ന്‌ രേഖാചിത്രങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. നേരിട്ട് ആക്രമണം നടത്തിയത്ത് ഇവർ മൂന്ന് പേരാണ്. മറ്റുള്ളവർ അല്പം മാറി നിന്ന് ഇവർക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീരിലുടനീളം വ്യാപക പരിശോധനയാണ് നടക്കുന്നത്.

ഭീകരർക്കായുള്ള ഹൈടെക് തിരച്ചിൽ സൈന്യം തുടരുകയാണ്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഭീകരാക്രമണം ഉണ്ടായ ബൈസരൻ വാലിയിൽ എൻഎഎ സംഘവും പരിശോധന ആരംഭിച്ചു. അതേസമയം, ആക്രമണം നടത്തിയ ദ റെസിസ്റ്റന്റ് ഫ്രണ്ട് വീണ്ടും വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണം ഇന്ത്യ പാഠമാക്കണമെന്നാണ് ഭീകരസംഘടനയുടെ താക്കീത്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെയും വധിച്ചെന്നാണ് അവരുടെ അവകാശവാദം. പ്രകോപനപരമായ ആവശ്യങ്ങളും വാർത്താകുറിപ്പിൽ ഉന്നയിച്ചിട്ടുണ്ട്.

ALSO READ: ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാള്‍ എകെ-47 കൈവശം വെച്ചിരിക്കുന്നതിന്റെ ദൃശ്യം ഇന്ത്യാ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. ചാരനിറത്തിലുള്ള കുര്‍ത്ത പൈജാമ ധരിച്ച അക്രമി കൈയില്‍ എകെ-47 കൈവശം വെച്ചിരിക്കുന്നത് വ്യക്തമാണ്. എന്നാൽ, പിന്നിൽ നിന്നുള്ള ചിത്രമായത് കൊണ്ട് തന്നെ മുഖം വ്യക്തമല്ല. ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ താഴ്‌വരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. സാധാരണക്കാരായ 28 വിനോദസഞ്ചാരികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ