Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Supreme Court Proposes Authority for Surrogate Compensation: ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Updated On: 

12 Sep 2024 | 07:40 AM

ന്യൂഡൽഹി: വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ പണം നൽകേണ്ടത് പരിഗണിക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽ നിന്നും നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി പണം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ ആലോചിക്കും. വാടകഗർഭപാത്ര നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം രാജ്യത്ത് അനുവദിനീയമല്ല. എന്നാൽ ഗർഭം ധരിക്കുന്ന സ്ത്രീ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പണം നൽകിയുള്ള വാടകഗർഭധാരണം ഇന്ത്യയിൽ നിയമപരമല്ലെന്ന് അറിയിച്ചു. വാടകഗർഭധാരണ നിയമത്തിലൂടെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളെയാണ്, അല്ലാതെ ദമ്പതിമാരുടെ അവകാശങ്ങളെയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടത് ആവശ്യമാണെന്ന് ഹർജിക്കാരിൽ ചിലർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നകുൽ ദിവാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമ പ്രകാരം വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ചികിത്സ ചെലവും, ഇൻഷൂറൻസ് തുകയും നൽകണം എന്ന് മാത്രമാണ് പറയുന്നത്. ഒരു സ്ത്രീക്ക് ഒരിക്കൽ മാത്രമേ വാടകഗർഭധാരണം നടത്താൻ നിയമം അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നൽകേണ്ട നഷ്ടപരിഹാരം എത്രയാണെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അഡ്വ. മോഹിനി പ്രിയ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കണമെന്നും, ഇരട്ട കുട്ടികൾ ആണെങ്കിൽ കൂടുതൽ തുക നൽകേണ്ടതാണെന്നും അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടത് സർക്കാർ വകുപ്പുകളാണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ‘സറോഗേറ്റ് ബാങ്ക്’ പോലുള്ള കാര്യങ്ങളും പരിഗണിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. കേസിന്റെ തുടർവാദം നവംബർ 5-ന് നടക്കും.

 

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്