Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Supreme Court Proposes Authority for Surrogate Compensation: ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Updated On: 

12 Sep 2024 | 07:40 AM

ന്യൂഡൽഹി: വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ പണം നൽകേണ്ടത് പരിഗണിക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽ നിന്നും നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി പണം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ ആലോചിക്കും. വാടകഗർഭപാത്ര നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം രാജ്യത്ത് അനുവദിനീയമല്ല. എന്നാൽ ഗർഭം ധരിക്കുന്ന സ്ത്രീ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പണം നൽകിയുള്ള വാടകഗർഭധാരണം ഇന്ത്യയിൽ നിയമപരമല്ലെന്ന് അറിയിച്ചു. വാടകഗർഭധാരണ നിയമത്തിലൂടെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളെയാണ്, അല്ലാതെ ദമ്പതിമാരുടെ അവകാശങ്ങളെയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടത് ആവശ്യമാണെന്ന് ഹർജിക്കാരിൽ ചിലർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നകുൽ ദിവാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമ പ്രകാരം വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ചികിത്സ ചെലവും, ഇൻഷൂറൻസ് തുകയും നൽകണം എന്ന് മാത്രമാണ് പറയുന്നത്. ഒരു സ്ത്രീക്ക് ഒരിക്കൽ മാത്രമേ വാടകഗർഭധാരണം നടത്താൻ നിയമം അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നൽകേണ്ട നഷ്ടപരിഹാരം എത്രയാണെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അഡ്വ. മോഹിനി പ്രിയ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കണമെന്നും, ഇരട്ട കുട്ടികൾ ആണെങ്കിൽ കൂടുതൽ തുക നൽകേണ്ടതാണെന്നും അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടത് സർക്കാർ വകുപ്പുകളാണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ‘സറോഗേറ്റ് ബാങ്ക്’ പോലുള്ള കാര്യങ്ങളും പരിഗണിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. കേസിന്റെ തുടർവാദം നവംബർ 5-ന് നടക്കും.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ