Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Supreme Court Proposes Authority for Surrogate Compensation: ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Updated On: 

12 Sep 2024 | 07:40 AM

ന്യൂഡൽഹി: വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ പണം നൽകേണ്ടത് പരിഗണിക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽ നിന്നും നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി പണം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ ആലോചിക്കും. വാടകഗർഭപാത്ര നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം രാജ്യത്ത് അനുവദിനീയമല്ല. എന്നാൽ ഗർഭം ധരിക്കുന്ന സ്ത്രീ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പണം നൽകിയുള്ള വാടകഗർഭധാരണം ഇന്ത്യയിൽ നിയമപരമല്ലെന്ന് അറിയിച്ചു. വാടകഗർഭധാരണ നിയമത്തിലൂടെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളെയാണ്, അല്ലാതെ ദമ്പതിമാരുടെ അവകാശങ്ങളെയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടത് ആവശ്യമാണെന്ന് ഹർജിക്കാരിൽ ചിലർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നകുൽ ദിവാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമ പ്രകാരം വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ചികിത്സ ചെലവും, ഇൻഷൂറൻസ് തുകയും നൽകണം എന്ന് മാത്രമാണ് പറയുന്നത്. ഒരു സ്ത്രീക്ക് ഒരിക്കൽ മാത്രമേ വാടകഗർഭധാരണം നടത്താൻ നിയമം അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നൽകേണ്ട നഷ്ടപരിഹാരം എത്രയാണെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അഡ്വ. മോഹിനി പ്രിയ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കണമെന്നും, ഇരട്ട കുട്ടികൾ ആണെങ്കിൽ കൂടുതൽ തുക നൽകേണ്ടതാണെന്നും അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടത് സർക്കാർ വകുപ്പുകളാണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ‘സറോഗേറ്റ് ബാങ്ക്’ പോലുള്ള കാര്യങ്ങളും പരിഗണിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. കേസിന്റെ തുടർവാദം നവംബർ 5-ന് നടക്കും.

 

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി