Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Supreme Court Proposes Authority for Surrogate Compensation: ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Updated On: 

12 Sep 2024 | 07:40 AM

ന്യൂഡൽഹി: വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ പണം നൽകേണ്ടത് പരിഗണിക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽ നിന്നും നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി പണം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ ആലോചിക്കും. വാടകഗർഭപാത്ര നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം രാജ്യത്ത് അനുവദിനീയമല്ല. എന്നാൽ ഗർഭം ധരിക്കുന്ന സ്ത്രീ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പണം നൽകിയുള്ള വാടകഗർഭധാരണം ഇന്ത്യയിൽ നിയമപരമല്ലെന്ന് അറിയിച്ചു. വാടകഗർഭധാരണ നിയമത്തിലൂടെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളെയാണ്, അല്ലാതെ ദമ്പതിമാരുടെ അവകാശങ്ങളെയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടത് ആവശ്യമാണെന്ന് ഹർജിക്കാരിൽ ചിലർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നകുൽ ദിവാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമ പ്രകാരം വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ചികിത്സ ചെലവും, ഇൻഷൂറൻസ് തുകയും നൽകണം എന്ന് മാത്രമാണ് പറയുന്നത്. ഒരു സ്ത്രീക്ക് ഒരിക്കൽ മാത്രമേ വാടകഗർഭധാരണം നടത്താൻ നിയമം അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നൽകേണ്ട നഷ്ടപരിഹാരം എത്രയാണെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അഡ്വ. മോഹിനി പ്രിയ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കണമെന്നും, ഇരട്ട കുട്ടികൾ ആണെങ്കിൽ കൂടുതൽ തുക നൽകേണ്ടതാണെന്നും അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടത് സർക്കാർ വകുപ്പുകളാണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ‘സറോഗേറ്റ് ബാങ്ക്’ പോലുള്ള കാര്യങ്ങളും പരിഗണിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. കേസിന്റെ തുടർവാദം നവംബർ 5-ന് നടക്കും.

 

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ