Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം

Teenager Girl Gang Raped in Faridabad: അനുജനെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി തന്റെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം

Representational Image

Published: 

19 Jan 2025 | 08:56 AM

ഫരീദാബാദ്: ഭിക്ഷ യാചിച്ചെത്തിയ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഫരീദാബാദിലാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭച്ഛിദ്രത്തിന് വിധേയായതായി ഫരീദാബാദ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചു.

കുടുംബം നോക്കാനായാണ് പതിനാറുകാരിയായ പെൺകുട്ടി ഭിക്ഷാടനത്തിന് ഇറങ്ങിയത്. റോഡരികിൽ ഭിക്ഷ യാചിക്കാൻ ഇരിക്കുന്ന പെൺകുട്ടിക്ക് ഇടയ്ക്കിടെ ഭക്ഷണം വാങ്ങി കൊടുത്തിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കേസിലെ മുഖ്യ പ്രതി. ഇടയ്ക്കിടെ ഭക്ഷണം വാങ്ങി നൽകി പെൺകുട്ടിയുമായി പരിചയം സ്ഥാപിക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പോലീസ് പറയുന്നു. തന്റെ ഇളയ സഹോദരനെ കാണാത്തതിനെ തുടർന്ന് കേസിലെ മുഖ്യ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറോട് പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.

അനുജനെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി തന്റെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ സുഹൃത്തിന്റെ മുറിയിൽ എത്തിച്ച് ഇരുവരും ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാൽ തന്നെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി.

അതേസമയം, അയൽവാസിയായ മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. ചായയും ഭക്ഷണവും വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയായിരുന്നു പീഡനം. എന്നാൽ പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞതോടെ വീട്ടിലെത്തി ബലമായി പപ്പായ കഴിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭച്ഛിദ്രത്തിന് ശ്രമിച്ച കാര്യം പുറത്തറിഞ്ഞത്.

വിവരം അറിഞ്ഞയുടൻ ആശുപത്രി അധികൃതർ ചൈൽഡ് ഹെല്പ് ലൈനിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഡ്രൈവർ ജസ്വന്ത്, സുഹൃത്ത് സുൽത്താൻ, അയൽവാസിയായ ഡ്രൈവർ സിഖന്ദർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്