Theni Nursing Student Rape Case : കുട്ടബലാത്സംഗത്തിന് ഇരയായിയെന്ന് മലയാളി നഴ്സിങ് വിദ്യാർഥിനി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല, മാനസിക സമ്മർദ്ദമെന്ന് പെൺകുട്ടി

Tamil Nadu Nursing Student Rape Case Update : പെൺകുട്ടി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി താൻ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാസ്തവം പുറത്ത് വന്നത്.

Theni Nursing Student Rape Case : കുട്ടബലാത്സംഗത്തിന് ഇരയായിയെന്ന് മലയാളി നഴ്സിങ് വിദ്യാർഥിനി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല, മാനസിക സമ്മർദ്ദമെന്ന് പെൺകുട്ടി

പ്രതീകാത്മക ചിത്രം

Updated On: 

25 Sep 2024 | 03:00 PM

ചെന്നൈ : രാവിലെ തമിഴ്നാടിനെ ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്ന വാർത്തയാണ് തേനിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന അറിയിച്ചുകൊണ്ട് പെൺകുട്ടി തന്നെ ഡിണ്ടുകലിലെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ പെൺകുട്ടി നൽകിയ പരാതി വ്യാജമാണെന്ന വാസ്തവം പോലീസ് കണ്ടെത്തി. രാവിലെ വാർത്ത പുറത്ത് വന്നപ്പോൾ മലയാളി വിദ്യാർഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു

തേനിയിലെ കോളേജിലേക്ക് പോകാൻ നാട്ടിൽ നിന്നമെത്തിയതാണ് വിദ്യാർഥിനി. തേനി പഴയ ബസ് സ്റ്റാഡിൽ വന്നിറങ്ങിയ പെൺകുട്ടി ശുചിമുറിയിൽ പോയതിന് ശേഷം തിരികെ വന്നപ്പോഴാണ് അപരിചതർ കാറിലെത്തി തട്ടികൊണ്ടിപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിദ്യാർഥിനി പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് തന്നെ ഡിണ്ടിഗൽ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ടുയെന്നാണ് പരാതിയിൽ പറയുന്നത്. ഡിണ്ടിഗൽ റെയിൽവെ പോലീസിനാണ് പെൺകുട്ടി ആദ്യം പരാതി നൽകുന്നത്.

ALSO READ : RPF Survey Against Bar: ആർപിഎഫ് പറയുന്നു ട്രെയിനിലെ കുറ്റകൃത്യങ്ങൾക്ക് കാരണം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ബാറുകൾ

എന്നാൽ പെൺകുട്ടിയുടെ പരാതി കേസെടുത്ത പോലീസ് ഉടൻ വിദ്യാഥിനിയെ ഡിണ്ടിഗൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡിനത്തിന് ഇരയായിട്ടില്ലയെന്ന് കണ്ടെത്തിയെന്ന് ഡിണ്ടിഗൽ എസ്പി പ്രദീപ് അറിയിച്ചു. തുടർന്ന് തേനിയിലെയും ഡിണ്ടിഗൽ റെയിൽവെ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തി.

എന്നാൽ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന സംഭവ വികാസങ്ങൾക്കുള്ള തെളിവ് എവിടെ നിന്നും ലഭ്യമായില്ല. തേനിയിൽ നിന്നും ഡിണ്ടിഗലിലേക്കുള്ള ബസിൽ പെൺകുട്ടി കയറുന്നതും ഡിണ്ടിഗൽ റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടി വന്നിറങ്ങുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. താൻ മാനസിക സമ്മർദ്ദം നേരിട്ടതിന് തുടർന്നാണ് റെയിൽവെ പോലീസിൽ പോയി പരാതി നൽകിയതെന്ന് പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. വിദ്യാർഥിനിയുടെ പരാതിയിൽ ഭാരതീയ ന്യായ സൻഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ