Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah on Waqf Amendment Bill: വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിജെപി പാസാക്കും. 2024 ഓഗസ്റ്റ് 8-നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി നിയനം ലോക്സഭയിൽ അവതരിപ്പിച്ചത്.

Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah(Image Credits: PTI)

Updated On: 

12 Nov 2024 | 07:36 PM

ന്യൂഡൽഹി: എതിർപ്പുകൾ കാര്യമാകുന്നില്ലെന്നും വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ബഗ്മാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“കർണാടകയിൽ വഖഫ് ബോർഡ് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമീണരുടെയും ഭൂമി പ്രത്യേക അധികാരം ഉപയോഗിച്ച് തട്ടിയെടുത്തു. ജെഎംഎം നേതാവ് ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വഖഫ് നിയമത്തിൽ ഭേദഗതി വേണ്ട എന്നാണ് പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിജെപി പാസാക്കും. ഇൻഡി മുന്നണിയ്ക്ക് നിയമം ഭേദഗതി ചെയ്യുന്നതിനെ തടയാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനായി ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും, യുസിസിയിൽ നിന്ന് ആദിവാസികളെ മാറ്റിനിർത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഝാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കും. നുഴഞ്ഞുക്കയറ്റക്കാരെ വോട്ടുബാങ്കിനായി ഹേമന്ത് സോറൻ ഉപയോഗിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി ഝാർഖണ്ഡിനെ മാറ്റുമെന്നും അമിത് ഷാ സംസ്ഥാനത്തെ ജനങ്ങൾക്ക് വാഗ്ദാനം നൽകി.

2024 ഓഗസ്റ്റ് 8-നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി നിയനം ലോക്സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബിൽ ചോദ്യം ചെയ്യുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് വഖഫ് ബില്ലിൽ ഭേദഗതി വരുത്തുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ ബിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഖഫ് ബോർഡുകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന നിർദ്ദേശങ്ങൾ ബില്ലിലുണ്ടെന്ന് മുസ്ലീം സംഘടനകൾ പറയുന്നു. 40 ഭേദഗതികളാണ് വഖഫ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. 1995-ലെ വഖഫ് നിയമത്തിലാണ് ഭേദഗതി.

ദാനമായി ലഭിച്ചതും വിജ്ഞാപനം ചെയ്യപ്പെട്ടതുമായി ലഭിച്ച സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും വഖഫ് ബോർഡിനാണ്. ഇതിൽ നിന്നുള്ള വരുമാനം മുസ്ലീം സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുന്ന വഖഫ് ബോർഡുകൾക്ക് കീഴിൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തുവകകളുണ്ട്.

Follow Us
Related Stories
Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാംഗോ ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്