Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah on Waqf Amendment Bill: വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിജെപി പാസാക്കും. 2024 ഓ​ഗസ്റ്റ് 8-നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ഭേ​ദ​ഗതി നിയനം ലോക്സഭയിൽ അവതരിപ്പിച്ചത്.

Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah(Image Credits: PTI)

Updated On: 

12 Nov 2024 | 07:36 PM

ന്യൂഡൽഹി: എതിർപ്പുകൾ കാര്യമാകുന്നില്ലെന്നും വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ബഗ്മാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“കർണാടകയിൽ വഖഫ് ബോർഡ് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമീണരുടെയും ഭൂമി പ്രത്യേക അധികാരം ഉപയോ​ഗിച്ച് തട്ടിയെടുത്തു. ജെഎംഎം നേതാവ് ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വഖഫ് നിയമത്തിൽ ഭേദ​ഗതി വേണ്ട എന്നാണ് പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിജെപി പാസാക്കും. ഇൻഡി മുന്നണിയ്ക്ക് നിയമം ഭേദ​ഗതി ചെയ്യുന്നതിനെ തടയാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനായി ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും, യുസിസിയിൽ നിന്ന് ആദിവാസികളെ മാറ്റിനിർത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഝാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കും. നുഴഞ്ഞുക്കയറ്റക്കാരെ വോട്ടുബാങ്കിനായി ഹേമന്ത് സോറൻ ഉപയോ​ഗിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി ഝാർഖണ്ഡിനെ മാറ്റുമെന്നും അമിത് ഷാ സംസ്ഥാനത്തെ ജനങ്ങൾക്ക് വാ​ഗ്ദാനം നൽകി.

2024 ഓ​ഗസ്റ്റ് 8-നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ഭേ​ദ​ഗതി നിയനം ലോക്സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബിൽ ചോദ്യം ചെയ്യുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് വഖഫ് ബില്ലിൽ ഭേ​ദ​ഗതി വരുത്തുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ ബിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഖഫ് ബോർഡുകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന നിർദ്ദേശങ്ങൾ ബില്ലിലുണ്ടെന്ന് മുസ്ലീം സംഘടനകൾ പറയുന്നു. 40 ഭേദ​ഗതികളാണ് വഖഫ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. 1995-ലെ വഖഫ് നിയമത്തിലാണ് ഭേദ​ഗതി.

ദാനമായി ലഭിച്ചതും വിജ്ഞാപനം ചെയ്യപ്പെട്ടതുമായി ലഭിച്ച സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും വഖഫ് ബോർഡിനാണ്. ഇതിൽ നിന്നുള്ള വരുമാനം മുസ്ലീം സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോ​ഗിക്കുന്ന വഖഫ് ബോർഡുകൾക്ക് കീഴിൽ ഔ​ദ്യോ​ഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തുവകകളുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ