Wayanad Landslide : ‘വയനാട്ടിലെ ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

Wayanad Landslide Minister Bhupender Yadav : വയനാട് ഉരുൾപൊട്ടലിൽ ഇത്രയധികം ആളുകൾ മരണപ്പെടാൻ കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഭൂമി കയ്യേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

Wayanad Landslide : വയനാട്ടിലെ ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും; സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

Wayanad Landslide Minister Bhupender Yadav (Image Courtesy - Social Media)

Published: 

05 Aug 2024 | 01:21 PM

വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഭൂമി കയ്യേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് (Wayanad Landslide) കാരണമായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രാദേശിക രാഷ്ട്രീയക്കാർ ഇതിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.

അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ഫലമാണ് വയനാട്ടിൽ ഇപ്പോൾ കാണുന്നത്. ടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ല. സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ല. വയനാട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടന്നു. അനധികൃത കയ്യേറ്റത്തിനും താമസത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകി. ഭാവിയിലെങ്കിലും ഇത്തരം അനധികൃത കയ്യേറ്റം ഒഴിവാക്കണം. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം. ഇത്തരം മേഖലകളിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ സമർപ്പിക്കണം. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Also Read : Wayanad Landslides: വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളെ ആർക്കും ദത്തെടുക്കാമോ? നിയമങ്ങൾ ഇങ്ങനെ

ദുരന്തം സംഭവിച്ചയിടത്ത് അനധികൃതരായി ആളുകൾ താമസിച്ചിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. കയ്യേറ്റങ്ങൾക്ക് ഇവർ അനുമതി നൽകി. ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വടക്കന്‍ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയും വടക്ക്-കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളിലായി അതിതീവ്ര ന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ മറ്റൊരു ന്യൂനമര്‍ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാക്കിസ്ഥാനും മുകളിലായും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ