AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം

നീളമുള്ള കത്തി ഉപയോഗിച്ച് പ്രതി ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഫഹദിന് ഉടനെ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് റിപ്പോർട്ട്. അതേസമയം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.ഇയാളുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് റിപ്പോർട്ട്. അതേസമയം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.....

18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 13 Apr 2026 | 01:55 PM

മലപ്പുറം: വണ്ടൂർ വാണിയമ്പലത്ത് പച്ചക്കറി കട നടത്തുന്ന യുവാവിന് നേരെ ക്രൂരമായ അതിക്രമം. കാളികാവ് അഞ്ചച്ചവട സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കെ വി വെജിറ്റബിൾസ് കടയുടമയുടെ മകൻ മുഹമ്മദ് ഫഹദ് എന്ന 18കാരനെയാണ് അതിക്രൂരമായി ആക്രമിച്ചത്.

ആക്രമണത്തിന് പിന്നാലെ കടന്നു കളഞ്ഞ അഞ്ചച്ചവടി വെന്തോടൻ പടി മിസ്ഹബിനെ രാത്രി വൈകി വീടിന് സമീപത്ത് വച്ച് പോലീസ് പിടികൂടി.മുഹമ്മദ് ഫഹദ് പച്ചക്കറി അടയ്ക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്. നീളമുള്ള കത്തി ഉപയോഗിച്ച് പ്രതി ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഫഹദിന് ഉടനെ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് റിപ്പോർട്ട്. അതേസമയം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ALSO READ:തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം

മുമ്പ് മിസ്ഹബിനെ പിതാവ് ഗൾഫിലുള്ള തന്റെ കടയിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. പിന്നീട് ഒഴിവാക്കുകയും ചെയ്തു ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമത്തിന് കാരണമെന്ന് സൂചന. ഗൾഫിൽ പോകുന്നതിനു വേണ്ടി നൽകിയ പണം പ്രതി കടയിൽ എത്തി തിരിച്ചു ചോദിച്ചിരുന്നു. ഈ വിഷയത്തിൽ പോലീസും നേരത്തെ ഇടപെട്ടിരുന്നു. ഈ വിഷയം പിന്നീട് ഇത്തരത്തിൽ ആക്രമണത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Follow Us