Pathanamthitta Accident: ശബരിമല തീർത്ഥടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം

Muvattupuzha- Punalur Highway Accident: സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല്. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.

Pathanamthitta Accident: ശബരിമല തീർത്ഥടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം

Represental Image

Updated On: 

15 Dec 2024 | 09:34 AM

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ ബസുമായി കാർ കൂട്ടിയിടിച്ച് നാല് മരണം. മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിൽ കൂടൽ മുറിഞ്ഞകല്ലിൽലാണ് അപകടം നടന്നത്. അപകടത്തിൽ കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ, അനു, അഖിൽ, അഖിലിന്റെ അച്ഛൻ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച അനുവും അഖിലും നവദമ്പതികളാണ്. പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം.

കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂട്ടിയിടിയുടെ വലിയ ശബ്​ദം കേട്ടാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്നും, ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മലേഷ്യയിൽ നിന്ന് എത്തിയ നവദമ്പതികളെയും കൂട്ടി തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് കാർ നിയന്ത്രണം വിട്ട്, ആന്ധ്രപ്രദേശിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിലാണ് നാല് പേർക്കും ജീവൻ നഷ്ടമായത്.

ALSO READ: ലക്ഷദ്വീപിന് മുകളിലായി ന്യുനമർദ്ദം; തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മരിച്ചവരുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനുവിന്റെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലും, മറ്റ് മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഡ്രെെവർ ഉറങ്ങിപ്പോയതും, ഓവർ സ്പീഡുമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല്. മുവാറ്റുപുഴ- പുനലൂർ ദേശീയപാത റോഡിന്റെ നിർമ്മാണ സമയത്തും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍