Pathanamthitta Accident: ശബരിമല തീർത്ഥടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം

Muvattupuzha- Punalur Highway Accident: സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല്. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.

Pathanamthitta Accident: ശബരിമല തീർത്ഥടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം

Represental Image

Updated On: 

15 Dec 2024 | 09:34 AM

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ ബസുമായി കാർ കൂട്ടിയിടിച്ച് നാല് മരണം. മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിൽ കൂടൽ മുറിഞ്ഞകല്ലിൽലാണ് അപകടം നടന്നത്. അപകടത്തിൽ കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ, അനു, അഖിൽ, അഖിലിന്റെ അച്ഛൻ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച അനുവും അഖിലും നവദമ്പതികളാണ്. പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം.

കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂട്ടിയിടിയുടെ വലിയ ശബ്​ദം കേട്ടാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്നും, ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മലേഷ്യയിൽ നിന്ന് എത്തിയ നവദമ്പതികളെയും കൂട്ടി തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് കാർ നിയന്ത്രണം വിട്ട്, ആന്ധ്രപ്രദേശിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിലാണ് നാല് പേർക്കും ജീവൻ നഷ്ടമായത്.

ALSO READ: ലക്ഷദ്വീപിന് മുകളിലായി ന്യുനമർദ്ദം; തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മരിച്ചവരുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനുവിന്റെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലും, മറ്റ് മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഡ്രെെവർ ഉറങ്ങിപ്പോയതും, ഓവർ സ്പീഡുമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല്. മുവാറ്റുപുഴ- പുനലൂർ ദേശീയപാത റോഡിന്റെ നിർമ്മാണ സമയത്തും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്