Medical Negligence: കുഞ്ഞിന് കടുത്ത ന്യുമോണിയ! കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Two and a Half Year Old Girl Died: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞദിവസം കാട്ടാക്കടയിലെ മമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

Medical Negligence: കുഞ്ഞിന് കടുത്ത ന്യുമോണിയ! കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Aisha Fathima

Published: 

24 Feb 2026 | 07:23 AM

തിരുവനന്തപുരം: കാട്ടാക്കടയിൽ കുത്തി വച്ചതിന് പിന്നാലെ രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായി ആയാണ് റിപ്പോർട്ടിൽ ഉള്ളത്. ആര്യനാട് സ്വദേശിയായ സിദ്ദിഖിന്റെ മകൾ ഐഷ ഫാത്തിമയാണ് കഴിഞ്ഞദിവസം മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞദിവസം കാട്ടാക്കടയിലെ മമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെത്തി കുത്തിവച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു എന്നും തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പിന്നാലെ തന്നെ നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഐഷയെ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂടാതെ, കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും ആരോപണവും ഉയർന്നു വന്നിരുന്നു.

ALSO READ:ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു; മമല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ്?

കുത്തിവെപ്പ് നടത്തിയതിൽ പിഴവാണ് കുട്ടി മരിക്കാൻ കാരണമായത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മൃതദേഹം നിലവില്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതേസമയം ഐഷയുടെ മരണകാരണം വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം

വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം
ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
ഇങ്ങനെ ചെയ്താല്‍ പഞ്ചസാര പാത്രത്തില്‍ ഇനി ഉറുമ്പ് കയറില്ല
ചൂടത്ത് ബെസ്റ്റ് ചാമ്പക്ക ജ്യൂസാ..! ഇങ്ങനെ തയ്യാറാക്കാം
വലിയങ്ങാടി ദുരന്തം; കോഴിക്കോട് കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
കോഴിക്കോട് വലിയങ്ങാടിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം
നിങ്ങളും ഇതുപോലെ പുളി കഴിച്ചിട്ടുണ്ടോ? പ്രഭുദേവ പങ്കുവച്ച വീഡിയോ
പാഠപുസ്തകങ്ങള്‍ ആക്രിക്കടയില്‍; യുപിയിലെ ബഹ്‌റൈച്ചില്‍ സംഭവിച്ചത്‌