Kottayam Bird Flu: കോട്ടയത്ത് വീണ്ടും പക്ഷിപ്പനി ഭീതി; ഉദയനാപുരത്ത് രോഗം സ്ഥിരീകരിച്ചു, 8 പഞ്ചായത്തുകളിൽ ജാഗ്രത
Bird Flu In Kottayam Udayanapuram: രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും അടിയന്തരമായി കൊന്നുകളയാനാണ് നീക്കം. വൈക്കം നഗരസഭ ഉൾപ്പെടെ ഏട്ട് തദ്ദേശ സ്ഥാപന മേഖലകളിലാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷികളിൽ പടരുന്ന ഒരുതരം വൈറസ് രോഗബാധയാണ് പക്ഷിപ്പനി.

പ്രതീകാത്മക ചിത്രം
കോട്ടയം: കേരളത്തിൽ വീണ്ടും പക്ഷിപ്പനി (Bird Flu) ഭീതി പടരുന്നു. നിലവിൽ കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ 16ാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗ ബാധയുടെ പശ്ചാത്തലത്തിൽ അധികൃതർ മുൻകരുതൽ നടപടികളും ആരംഭിച്ചു. വൈക്കം നഗരസഭ ഉൾപ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ALSO READ: ചുട്ടുപൊള്ളി കേരളം! ചൂട് റെക്കോർഡിലേക്ക്, വേനൽമഴ എന്നെത്തും?; സംസ്ഥാനത്തെ കാലാവസ്ഥ
രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും അടിയന്തരമായി കൊന്നുകളയാനാണ് നീക്കം. വൈക്കം നഗരസഭ ഉൾപ്പെടെ ഏട്ട് തദ്ദേശ സ്ഥാപന മേഖലകളിലാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ താറാവ്, കോഴി തുടങ്ങിയ വളർത്ത് പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി.
എന്താണ് പക്ഷിപ്പനി?
പക്ഷികളിൽ പടരുന്ന ഒരുതരം വൈറസ് രോഗബാധയാണ് പക്ഷിപ്പനി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെയുമാണ് വൈറസ് പുറത്തു വരിക. വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പടരാനുള്ള സാധ്യത കാണുന്നു. ഇവയുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം.